ന്യൂഡൽഹി : റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്.
ഇന്ത്യയും,റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ബഹുമതി നൽകുന്നത്. ലോകത്തിനു മാതൃകയാകും വിധം അസാധാരണമായ സേവനങ്ങൾ നൽകുന്ന രാഷ്ട്രീയ പ്രവർത്തകരെയും,രാജ്യ തലവന്മാരെയുമാണ് ഈ ബഹുമതിയ്ക്കായി പരിഗണിക്കുന്നത്.
2017 ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനായിരുന്നു ബഹുമതി ലഭിച്ചത്.മോദി അധികാരത്തിലേറിയ ശേഷം റഷ്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു.ഇന്ത്യയുടെ പാരമ്പര്യ ആയുധങ്ങൾ പലതും റഷ്യയിൽ നിന്നും എത്തിയിട്ടുള്ളതാണ്.മാത്രമല്ല ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് എന്നും കരുത്തായി കൂട്ടു നിന്നതും റഷ്യയാണ്.
ഈ മാസം ആദ്യം നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സായിദ് പുരസ്കാരം ലഭിച്ചിരുന്നു.യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. രാജാക്കന്മാര്, രാഷ്ട്രത്തലവന്മാര് തുടങ്ങിയവര്‍ക്ക് നല്കുന്ന ബഹുമതിയാണിത്.
യു.എ.ഇ ഇന്ത്യാ ബന്ധം ശക്തമാക്കുന്നതിന് കൈക്കൊണ്ട നിലപാടുകള്‍ മാനിച്ചാണ് ബഹുമതി നൽകിയത് . മോദി തന്റെ ‘ഉറ്റ സുഹൃത്ത്’ എന്നാണ് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചത്.