തൃശൂർ : ശബരിമല വിഷയം പരാമർശിക്കാതെ പോകരുതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.അയ്യപ്പഭക്തർക്കൊപ്പം അടിയുറച്ച നയമാണ് ബിജെപി സ്വീകരിച്ചത്.എന്നാൽ ഭക്തരുമായി ഏറ്റുമുട്ടൽ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചത്.
നരേന്ദ്രമോദിയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതമാണ്.ഉറിയ്ക്കും,പുൽ വാമയ്ക്കും ഉചിതമായ തിരിച്ചടി നൽകാൻ മോദി സർക്കാരിനു കഴിഞ്ഞു.ഇസ്ലാമിക രാഷ്ട്രങ്ങളുടെ പോലും പിന്തുണ ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
1957 ൽ ഫക്രുദീൻ ആലി അഹമ്മദ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി ആയിരിക്കെ ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനത്തിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യം പാകിസ്ഥാൻ ഉന്നയിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു.അന്ന് ഇന്ത്യ അപമാനിതയായി.ഇനി ഒരു ആക്രമണത്തിനു പാകിസ്ഥാൻ മുതിർന്നാൽ ഇന്ത്യ വെറുതെ ഇരിക്കില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.