തിരുവനന്തപുരം: ആറാട്ട് ചടങ്ങുകളോടു കൂടി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കൂനി മഹോത്സവം സമാപിച്ചു. ദീപാരാധനയ്ക്കുശേഷം ഗരുഡ വാഹനത്തിൽ പത്മനാഭസ്വാമിയെയും ശ്രീകൃഷ്ണസ്വാമിയേയും നരസിംഹമൂർത്തിയേയും പുറത്തേക്ക് എഴുന്നള്ളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ദീപാരാധനയ്ക്കുശേഷം ഗരുഡ വാഹനത്തിൽ പത്മനാഭസ്വാമിയെയും ശ്രീകൃഷ്ണസ്വാമിയേയും നരസിംഹമൂർത്തിയേയും പുറത്തേക്ക് എഴുന്നള്ളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത് . വള്ളക്കടവിൽ നിന്നും വിമാനത്താവളത്തിനകത്തു കൂടി ഘോഷയാത്ര ശംഖുമുഖം കടപ്പുറതെത്തി. തുടർന്ന് പൂജകൾക്ക് ശേഷം സമുദ്രത്തിലിറക്കി ആറാട്ട് നടത്തുകയായിരുന്നു.
അനേകം ഭക്തരാണ് ആറാട്ടിന് സാക്ഷ്യം വഹിച്ചത്. എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി. പോലീസിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.