ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് നടന്ന കൊട്ടിക്കലാശത്തിൽ പരക്കെ ആക്രമണങ്ങൾ അഴിച്ചുവിട്ട് സിപിഎം .അമ്പലപ്പുഴയിലെ എൻ ഡി എ റാലിയ്ക്ക് നേരെ അക്രമമുണ്ടായി.
ബിജെപി മണ്ഡലം സെക്രട്ടറിയടക്കമുള്ളവർക്ക് സംഭവത്തിൽ പരിക്കേറ്റു.എൽ ഡി എഫ് – യു ഡി എഫ് പ്രവർത്തകർ സംയുക്തമായി ചേർന്നായിരുന്നു ആക്രമണം.
കായംകുളം,കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ എൽ ഡി എഫ് -എസ് ഡി പിഐ യുമായി ചേർന്നായിരുന്നു ആക്രമണം അഴിച്ചുവിട്ടത്.നേതാക്കളടക്കം എട്ടു പേർ ചികിത്സയിലാണ്.
സംസ്ഥാനത്തുടനീളം ആസൂത്രിതമായി ആക്രമണം നടത്തിയ സിപിഎം മറ്റു പാർട്ടി സ്ഥാനാർത്ഥികളുടെ റോഡ് ഷോകൾ തടഞ്ഞു, പ്രവർത്തകരെയും,പൊലീസുകാരെയും കൈയ്യേറ്റം ചെയ്തു.സ്ത്രീകളടക്കമുള്ളവർക്ക് പരിക്കേറ്റു.
കഴക്കൂട്ടത്തിനു സമീപം എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വാഹനം തടയാൻ ശ്രമിക്കുകയും,പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ റോഡ് ഷോ തടയുകയും,ഒപ്പമുണ്ടായിരുന്ന പ്രവർത്തകരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.