ആലപ്പുഴ ; സി.പി.എം പ്രതിനിധിയായ സി.ഡി.എസ് അംഗത്തിന്റെ വീട്ടിൽ ഒൻപത് വയസുകാരി പീഡിപ്പിക്കപ്പെട്ടു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ സി.ഡി.എസ് അംഗമായ ബിന്ദുവിന്റെ വീട്ടിൽ ട്യൂഷനു വന്നപ്പോഴായിരുന്നു പീഡനം. ബിന്ദുവിന്റെ ഭർത്താവ് പ്രസാദിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
പഠിക്കാൻ സമർത്ഥയായിരുന്ന വിദ്യാർത്ഥിനിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതോടെ ക്ലാസ് ടീച്ചർ കൗൺസിലിംഗ് നടത്തി . തുടർന്നാണ് ട്യൂഷൻ ക്ലാസിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായും , പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞത് .തുടർന്ന് അദ്ധ്യാപിക വിവരം രക്ഷകർത്താക്കളെ അറിയിക്കുകയായിരുന്നു
എന്നാൽ കുട്ടിയുടെ ഭാവി ഓർത്ത് ആദ്യം പരാതി നൽകാൻ രക്ഷിതാക്കൾ മടിച്ചെങ്കിലും കുട്ടിയെ ഉപദ്രവിച്ച പ്രസാദിന്റെ ഭാര്യയും, സി .പി എം പ്രവർത്തകയുമായ ബിന്ദുവും, മകളും സി.പി.എം വനിത പ്രവർത്തകരുമായെത്തി കുട്ടിയേയും മാതാവിനെയും അക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തു . ഇതേ തുടർന്നാണ് പരാതി നൽകിയത്.
പരാതി പിൻവലിക്കാൻ സമ്മർദ്ദം സിപിഎം നേതാക്കൾ സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ അമ്മ പറഞ്ഞു .