ജന്മദിനം ആഘോഷിക്കുന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തുമിന് യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സ്നേപോഹരമാണ് അമ്പതു സുവർണ സംവൽസരങ്ങൾ.അമ്പതു സുവർണ സംവൽസരങ്ങൾ എന്ന അറബിക്കിലുള്ള ഈ ഗാനം പാടിയതും നിർമിച്ചതും ഒരു മലയാളി വിദ്യാർത്ഥിനിയാണെന്നതിൽ മലയാളികൾക്കും അഭിമാനിക്കാം.
പ്രശസ്തരാണ് പിറന്നാൾ ഗാനോപഹാരത്തിന് പിന്നിൽ.പ്രശസ്ത യു.എ.ഇ കവിയായ ഡോക്ടർ.ഷിഹാബ് ഗാനീം രചിച്ച കവിതക്ക് ഈ പകർന്നിരിക്കുന്നത് ബോളിവുഡ് സംഗീത സംവിധായകൻ മോണ്ടി ശർമയാണ്.സാവരിയ, ബ്ലാക്ക് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച വ്യക്തിയാണ് മോണ്ടി ശർമ.ഷെയ്ഖ് മുഹമ്മദ് ദുബായ് ഭരണാധികാരിയായി അമ്പതുവർഷം തികച്ച വേളയിൽ അതെക്കുറിച്ച് ഡോ.ഷിഹാബ് എഴുതിയ കവിതയാണ് ചെറിയ മാറ്റങ്ങളോടെ ഗാനരൂപത്തിലാക്കിയിരിക്കുന്നത്.
ഗാനത്തിന്റെ നിർമ്മാതവും ഗായികയുമായ സുചേതാ സതീഷ് ഗിന്നസ് റെക്കോർഡിന് ഉടമകൂടിയാണ്.ഒരു സംഗീത പരിപാടിയിൽ 102 ഭാഷകളിൽ തുടർച്ചയായി ആറ് മണിക്കൂർ 15 മിനിറ്റുകൾ പാടി ഏറ്റവും കൂടുതൽ ഭാഷകളിലും ഏറ്റവുമധികം സമയം പാടിയതിനും ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭയാണ് സുചേതാ.ദുബായ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.ഗാനത്തിന്റെ പ്രകാശനം ഞാറാഴ്‌ച്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ആക്ടിങ് കോൺസൽ ജനറൽ നീരജ് അഗർവാൾ നിർവഹിച്ചു.ഡോ.ഷിഹാബ് ഗാനിം, മോണ്ടിശർമ, സുചേത സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു..ഗാനത്തിന്റെ ഒരു പകർപ്പ് ഷെയ്ഖ് മുഹമ്മദിന് കൈമാറാൻ ഒരുങ്ങുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
—