ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബഹ്റിൻ . ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ തീരുമാനം .
ഇന്ത്യയും ബഹ്റിനുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു .
ബഹറിൻ സന്ദർശിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി . ആദ്യ സന്ദർശനത്തിൽ തന്നെ ഇത്രയേറെ മോചിപ്പിക്കാനുള്ള പ്രഖ്യാപനം വരുന്നത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണ് .
രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതിയായ ‘ദ കിംഗ് ഹമാദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്’ നൽകിയാണ് ബഹറിന്‍ മോദിയെ ആദരിച്ചത്. ബഹറിന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ബഹുമതി നല്‍കിയത് .
ബഹറിന്റെ തലസ്ഥാനമായ മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു . മാത്രമല്ല എല്ലാ ഭാരതീയരുടെയും പേരിൽ ബഹ്റിൻ രാജാവിനു നന്ദി പറഞ്ഞ മോദി അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാനായി ക്ഷണിക്കുകയും ചെയ്തു.
In a kind and humanitarian gesture, the Government of Bahrain has pardoned 250 Indians serving sentences in Bahrain.
PM @narendramodi thanks the Bahrain Government for the Royal Pardon.
— PMO India (@PMOIndia) August 25, 2019