ഇസ്ലാമാബാദ് ; പാകിസ്ഥാന്റെ എതിർപ്പ് വക വയ്ക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച പ്രതിഷേധിച്ച് പാക് സെനറ്റ് അംഗത്തിന്റെ യു എ ഇ സന്ദർശനം ഉപേക്ഷിച്ചു . പാക് സെനറ്റ് ചെയർമാൻ സാദിഖ് സൻജ് റാണിയാണ് മുൻ കൂട്ടി നിശ്ചയിച്ചിരുന്ന യാത്ര ഉപേക്ഷിച്ചത് .
പാകിസ്ഥാനെ വിലമതിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചതിലൂടെ തങ്ങൾ അപമാനിക്കപ്പെട്ടതായും , കശ്മീർ ജനതയുടെ വികാരങ്ങൾക്ക് മുറിവേറ്റതായുമാണ് സാദിഖ് സൻജ് റാണി മാദ്ധ്യമങ്ങളോട് പറഞ്ഞത് .
കശ്മീർ വിഷയത്തിൽ ഇസ്ലാം രാജ്യങ്ങളുടെ സഹായത്തിനായി പാകിസ്ഥാൻ കേഴുമ്പോൾ ഇമ്രാൻ ഖാന്റെ അപേക്ഷ തള്ളി നരേന്ദ്ര മോദിയെ സ്വീകരിച്ചത് മാത്രമല്ല , രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയും അദ്ദേഹത്തിനു നൽകി . ഇത് പാകിസ്ഥാനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട് .
യു എന്നിലടക്കം മറ്റെല്ലാ രാജ്യങ്ങളും ഒറ്റപ്പെടുത്തിയപ്പോഴും ഇസ്ലാം രാഷ്ട്രങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രതീക്ഷ . എന്നാൽ അതും നിഷ്ഫലമായി . മോദിയുടെ നയതന്ത്രമാണ് അവിടെയും പാകിസ്ഥാന് എതിരായത് .
കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് യു എ ഇ യും സ്വീകരിച്ചത് . ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയാണ് യു എ ഇ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷകൾ തള്ളി നരേന്ദ്രമോദിയ്ക്കായി ഗംഭീര സ്വീകരണം ഒരുക്കിയത് .