അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്ന എസ്-400 ട്രയംഫിന്റെ പ്രത്യേകതകൾ നിരവധിയാണ്.
യു എസിന്റെ ഭീഷണികൾ അവഗണിച്ച് ഇന്ത്യ ട്രയംഫിനായി പണം നൽകി തുടങ്ങി . അത്യാധുനിക റഷ്യൻ എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾക്ക് ഇന്ത്യ പണം നൽകാൻ തുടങ്ങിയെന്നും റഷ്യ അറിയിച്ചു .
റഷ്യയുമായുള്ള മിസൈൽ ഇടപാടിന്റെ പേരിൽ ഇന്ത്യയ്‌ക്കു മേലും ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭീഷണിയ്‌ക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും, കരാർ ഉപേക്ഷിക്കില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു .റഷ്യയും ഇന്ത്യയും 5.4 ബില്യൺ ഡോളറിന്റെ കരാരിലാണ് ഒപ്പവച്ചിരിക്കുന്നത്. 2023 ഓടെ എസ്-400 ന്റെ അഞ്ച് അഞ്ച് ബാറ്ററികൾ കയറ്റുമതി ചെയ്യാനാണ് മോസ്കോ ശ്രമിക്കുന്നത്.
റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധം ലംഘിക്കുമെന്ന അപകടമുണ്ടായിട്ടും എസ് -400 ഇന്ത്യയുടെ പ്രതിരോധത്തിന് അത്യാവശ്യമാണെന്നും വാങ്ങലിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതായും പ്രതിരോധ രംഗത്തെ മേധാവികൾ അറിയിച്ചു .
അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 നേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്-400 ട്രയംഫ് .
അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങാൻ തയ്യാറെടുക്കുന്ന ഒരു എസ്–400 ട്രയംഫ്.ഇത്തരത്തിൽ അഞ്ച് ട്രയംഫ് വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളയിലാണ് ഇതിനുള്ള കരാർ ഒപ്പ് വച്ചത്.ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്.
അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർപരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും ഇതിനു ശേഷിയുണ്ട്.അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും.