യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം മാറിയേക്കാമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പാകിസ്ഥാൻ പ്രസ്താവിച്ചിരുന്നു . ഇതിനു പിന്നാലെയാണ് പാക് റയിൽ വേ മന്ത്രി ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധമുണ്ടായേക്കുമെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് . എന്നാൽ ഒരു യുദ്ധമുണ്ടായാൽ ഇന്ത്യ അഗ്നി മിസൈൽ പ്രയോഗിക്കുമോയെന്ന സംശയമാണ് ഇന്ന് പാകിസ്ഥാനികൾക്കുള്ളത് .
ഇന്ത്യ ആണവായുധം പ്രയോഗിച്ചാൽ എങ്ങനെ രക്ഷപ്പെടണം , ഇന്ത്യ അഗ്നി മിസൈൽ പ്രയോഗിക്കുമോ , അഗ്നിയുടെ ദൂരപരിധി എത്ര തുടങ്ങിയ കാര്യങ്ങളാണ് പാകിസ്ഥാനികൾ ഗൂഗിളിൽ തേടുന്നത് . കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പ്രകാരം ഇക്കാര്യം തിരയുന്നതില്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസിനു 18 പോയിന്റ് മാത്രം . ഇന്ത്യയുടെ ആണവായുധങ്ങളെ പാകിസ്ഥാൻ അത്രത്തോളം ഭയപ്പെടുന്നുണ്ടെന്ന് സാരം .
രണ്ടാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയതിനു പിന്നാലെയാണ് പാകിസ്ഥാനികൾ ഇന്ത്യയുടെ ആയുധങ്ങളെ കുറിച്ച് തെരയാൻ തുടങ്ങിയത് .
ഇത് കൂടാതെ സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് മാസം മുൻപിറങ്ങിയ റിപ്പോർട്ടിലെ വിവരങ്ങളും പാകിസ്ഥാന്റെ ആശങ്കയേറ്റുന്നു . ഇന്ത്യയുടെ പ്രതിരോധത്തെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ പാകിസ്ഥാന്റെ കൈവശമില്ലെന്നും , എണ്ണത്തിലല്ല, കരുത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു .
ഇന്ത്യയ്‌ക്ക് 130–140 അണ്വായുധങ്ങൾ കൈവശമുള്ളപ്പോൾ പാകിസ്ഥാനുള്ളത് 150–160 അണ്വായുധങ്ങൾ ഉണ്ട് . എന്നാൽ അണ്വായുധങ്ങൾ പ്രയോഗിക്കാനുള്ള ഏറ്റവും മികച്ച മിസൈൽ ഉള്ളത് ഇന്ത്യയ്‌ക്കാണുള്ളത് .
17 മീറ്റർ നീളവും 2 മീറ്റർ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റർ ദൂരപരിധിയിൽ നാശം വിതയ്‌ക്കാൻ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോർമുനകളെ വഹിക്കാൻ പര്യാപ്തമായ ഇതിൽ അഗ്നിയുടെ മുൻതലമുറ മിസൈലുകളിൽ നിന്നും വ്യത്യസ്തമായി വിവിധ ആധുനിക സാങ്കേതികവിദ്യകളും ഉൾക്കൊളളിച്ചിട്ടുണ്ട്.
വിപുലമായ ഗതിനിയന്ത്രണസംവിധാനവും, വളരെ ഉയർന്ന കൃതകൃത്യതയും അഗ്നി-5 ന്റെ പ്രത്യേകതയാണ്. കൃത്യമായ ലക്ഷ്യത്തിന്റെ ഏതാനും മീറ്ററുകൾക്കപ്പുറം ഇതിന്റെ ലക്ഷ്യം തെറ്റില്ലെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.ഒരിക്കല്‍ തൊടുത്താല്‍ പിടിച്ചു നിര്‍ത്താനാകാത്ത അഗ്നി മിസൈലുകള്‍ ചിന്തിക്കാനാകാത്ത വേഗത്തിലാണ് സഞ്ചരിക്കുന്നത് .