മിനിട്ടിൽ 128 മിസൈലുകൾ , എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും തകരാത്ത പോരാട്ട വീര്യം , ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവ് – നാളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേതകളാണിത് .
എട്ട് അപ്പാഷെ ഹെലികോപ്റ്ററുകളാണ് നാളെ എത്തുക . പത്താൻ കോട്ടെ വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ ബി എസ് ധനോവ മുഖ്യാതിഥിയായിരിക്കും . അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റര്‍.ഇത് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് വർദ്ധിക്കുമെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു .
ബോയിംഗിൽ നിന്ന് ചിനൂക് സ്വന്തമാക്കിയതിനു പിന്നാലെയാണ് അപ്പാഷെയും ഇന്ത്യ സ്വന്തമാക്കുന്നത് .22 അപാഷെ ഹെലിക്കോപ്റ്ററുകൾക്കുള്ള 13,952 കോടി രൂപയുടെ കരാർ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസും ബോയിംഗും തമ്മിൽ ഒപ്പിട്ടത് .
എ.എച്ച്.-64 ഇ വിഭാഗത്തിലുള്ള അപ്പാഷെ ആണ് ഇന്ത്യ വാങ്ങിയത് . ലക്ഷ്യം ഭേദിക്കുന്ന കാര്യത്തിൽ മികവ് പുലർത്തുന്ന അപ്പാഷെ ഹെലികോപ്ടറുകൾ യുഎസ് സൈന്യത്തിന്റെ കരുത്ത് തന്നെയാണ് .മിനിറ്റിൽ 128 മിസൈലുകൾ പ്രയോഗിക്കാൻ കഴിയുന്നതും അപ്പാഷെയുടെ സവിശേഷതയാണ്. വെടിയുണ്ടകൾ ചെറുക്കാൻ കെൽപ്പുള്ള കവചമാണ് അപ്പാഷെയ്‌ക്ക്.
സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാഷെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് .
ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും , ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാഷെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.