മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റിലെ ആദ്യദിനം മഴയിൽ ഒലിച്ചുപോകുന്ന സങ്കടത്തിലാണ് ഓസ്ട്രേലിയ .ടോസ് നേടി കളി തുടങ്ങിയ ഓസ്ട്രേലിയ മൂന്നു വിക്കറ്റിന് 170 റണ്‍സെന്ന നിലയിലാണ്.ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരം മഴ മൂലം നിര്‍ത്തിവെച്ചപ്പോള്‍(60 ) റൺസുമായി സ്മിത്തും 18 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത് .
സ്റ്റുവർട് ബോർഡിന്റെ മികച്ച സ്പെല്ലിൽ തന്നെ ഓസീസിന്റെ ഓപ്പണർമാർ മടങ്ങി . ഡേവിഡ് വാർണറെ വെറും പൂജ്യത്തിനു (0)പുറത്താക്കിയ ബോർഡ് 7 -)൦മത്തെ ഓവറിൽ മാർക്കസ് ഹാരിസിനെയും (13)വീഴ്‌ത്തി. വെറും രണ്ടു പന്തുകളെ മാത്രം നേരിട്ട വാർണറെ വിക്കറ്റ് കീപ്പര്‍ ബേർസ്റ്റോ പിടിക്കുകയായിരുന്നു .തുടർന്ന് ഹാരിസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി .മാർണോസ് ലാബുഷാനെ (67 )സ്മിത്തിനൊപ്പം (60 )ചേർന്നതോടെ മൂന്നാം വിക്കറ്റ് സെഞ്ച്വറി കൂട്ടുകെട്ടിൽ മികച്ച അടിത്തറയിട്ടുകൊണ്ടു 144 ലേക്ക് സ്കോർ എത്തിച്ചു .ഇരുവരും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത് .
ഓവർട്ടണിന്റെ പന്തിൽ ക്ലീൻ ബൗൾഡായി ലാബുഷാനെ മടങ്ങിയെങ്കിലും സ്മിത്തിനൊപ്പം ചേർന്ന ട്രാവിസ് ഹെഡ് (18 )റൺസുമായി കൂട്ടിനുണ്ട് . മികച്ച ഫോം തുടരുന്ന സ്റ്റീവ് സ്മിത്ത് 93 പന്തുകളെ നേരിട്ടുകൊണ്ട് 7 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് തന്റെ ഇരുപത്തിയഞ്ചാമത്തെ അർദ്ധസെഞ്ച്വറി നേട്ടം കുറിച്ചിരിക്കുന്നത് .
ആദ്യ മൂന്നു ടെസ്റ്റുകളിലായി ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചു നിൽക്കുകയാണ്. ആദ്യ ടെസ്റ്റ് സ്മിത്തിന്റെ ഇരട്ട സെഞ്ച്വറി(144 ,142) മികവിൽ ജയം നേടിയത് 250 റൺസിനായിരുന്നു .രണ്ടാം ടെസ്റ്റ് സമനിലയിലായി .അതിലും സ്മിത്ത് ആദ്യ ഇന്നിഗ്‌സിൽ 92 റൺസ് നേടിയിരുന്നു .മൂന്നാം ടെസ്റ്റ് ഇത്തവണത്തെ ആഷസസിനെ ആവേശത്തിന്റെ കൊടുമുടികയറ്റി . രണ്ടാം ഇന്നിഗ്‌സിൽ ജയിക്കാൻവേണ്ട 359 റൺസിൽ അവസാന ദിവസം വാലറ്റത്തെ അവസാനക്കാരനെ കൂട്ടുപിടിച് ഇംഗ്ളണ്ടിന്റെ ബെൻ സ്റ്റോക്സ് നടത്തിയ വീരോചിത പോരാട്ടം ആതിഥേയർക്ക് ഒറ്റ വിക്കറ്റിന്റെ ജയമാണ് സമ്മാനിച്ചത് സ്റ്റോക്സ് 219 പന്തിലെ 135 റൺസ് അപ്രതീക്ഷിത ജയം പിടിച്ചു വാങ്ങുകയായിരുന്നു.















