മാഞ്ചസ്റ്റര്‍: ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി വീണ്ടും സ്മിത്ത് .ആഷസ് നാലാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഇരട്ട സെഞ്ചുറിയോടെയാണ് സ്മിത്ത് ഓസീസിന്റെ മികച്ച നിലയിലേക്ക് എത്തിച്ചത് .സ്കോർ 497നു 8. ടെസ്റ്റിൽ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായ സ്മിത്ത് 211 നു പുറത്തായി, തുടർന്ന് ഓസ്‌ട്രേലിയ 8 നു ഡിക്ലയര്‍ ചെയ്തു.
കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയാണ് സ്‌മിത്ത് നേടിയിരിക്കുന്നത് .തുടർച്ചയായി 8 ഇന്നിഗ്‌സുകളിൽ അർദ്ധ സെഞ്ചുറി നേടി റെക്കോർഡും സ്മിത്ത് കുറിച്ചിരുന്നു .മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്‌മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായി(19). ബ്രോഡിനാണു വിക്കറ്റ് . തുടർന്നു വന്ന മാത്യൂ വെയ്‌ഡും 16 റണ്‍സില്‍ ജാക്ക് ലീച്ച് ന്‍റെ പന്തിൽ പുറത്തായി .റൂട്ടായിരുന്നു ക്യാച്ച് എടുത്തത് .
കുതിപ്പ് തുടര്‍ന്ന സ്‌മിത്ത് 160 പന്തില്‍ 26-ാം സെഞ്ച്വറിയിലെത്തി. സ്‌മിത്തിന് ഉറച്ച പിന്തുണ നല്‍കിയ നായകന്‍ ടീം പെയ്‌ന്‍ 58 റണ്‍സെടുത്തു. ഓവര്‍ട്ടനാണ് പെയ്‌നിന്‍റെ വിക്കറ്റ്. ജാക്ക് ലീ പുറത്താക്കുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് പാറ്റ് കമ്മിന്‍സിനുണ്ടായിരുന്നത്. എന്നാല്‍ ഇരട്ട സെഞ്ച്വറിയുമായി സ്‌മിത്ത് നങ്കുരമിട്ടതോടെ ഓസീസ് മുന്‍തൂക്കം നേടി. സ്‌മിത്ത് പുറത്തായ ശേഷം അടിച്ചുതകര്‍ത്ത മിച്ചല്‍ സ്റ്റാര്‍ക്കും(54) നഥാന്‍ ലിയോണും(26) ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(0 ), മാര്‍ക്കസ് ഹാരിസ്(13 ), മാര്‍നസ് ലാബുഷാനെ( 67) എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിനു ശേഷം തിരിച്ചെത്തിയ സ്മിത്ത് മികച്ച ഫോമിലാണ്. സ്മിത്തിന്റെ അവസാന എട്ട് ആഷസ് ഇന്നിംഗ്‌സ് സ്‌കോറുകള്‍ 239, 76, 102*, 83, 144, 142, 92, 60 എന്നിങ്ങനെയാണ്.
ബര്‍മിംഗ്ഹാമില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറിയോടെയാണ് സ്മിത്ത് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 92 റണ്‍സില്‍ നില്‍ക്കവേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന് രണ്ടാം ഇന്നിംഗിസും പിന്നാലെ മൂന്നാം ടെസ്റ്റും നഷ്ടമായിരുന്നു.