മാഞ്ചസ്റ്റര്‍: ഓസീസിന്റെ മികച്ച സ്കോറിനെതിരെ ഇംഗ്ളണ്ട് പൊരുതുന്നു .മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലാണ് .ഓപ്പണര്‍ റോറി ബേണ്‍സ്(81), ക്യാപ്റ്റന്‍ ജോ റൂട്ട്(71) എന്നിവരുടെ കരുതലോടുള്ള ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 297 റണ്‍സ് പിന്നിലാണ്. ഇംഗ്ളണ്ടിന് മികച്ച തുടക്കം നൽകാതിരുന്നത് ഓസീസ് ബൗളർ ജോഷ് ഹേസല്‍വുഡിന്‍റെ മികവാണ്. 48 റൺസിന് നാല് വിക്കറ്റുകളാണ് ഹേസല്‍വുഡ് വീഴ്‌ത്തിയത് . 25 റൺസ് എടുക്കുന്നതിനിടയിലാണ് ഡെൻലി(4) ഓപ്പണർ ഓവര്‍ട്ടന്‍(5) എന്നിവരുടെ വിക്കറ്റ് ഓസീസ് വീഴ്‌ത്തിയത്.
മൂന്നാം ദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍10 ല്‍ നില്‍ക്കെ ഡെൻലി(4) യെ കമ്മിൻസിന്റെ പന്തിൽ വേഡ് പിടിച്ചുപുറത്താക്കി.തുടർന്ന് എത്തിയ ക്രെയ്ഗ് ഓവര്‍ട്ടണെ (5)ഹാസെൽവുഡ് സ്മിത്തിന്റെ കയ്യിൽ എത്തിച്ചു .എന്നാൽ ഇംഗ്ലണ്ടിന്റെ ഉയർത്തെഴുന്നേൽപ്പിന് റൂട്ടും ബേണ്‍സും ചേർന്ന കൂട്ടുകെട്ടാണ് കാരണമായത് .ഇരുവരും ചേർന്ന് സ്കോര്‍ 166 വരെ എത്തിച്ചു. എന്നാൽ 81 റൺസ് എടുത്ത ബേണ്‍സിനെ സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് കൂട്ടുകെട്ട് പൊളിച് തന്റെ രണ്ടാം വിക്കറ്റ് നേടി.തുടർന്ന് സ്കോര്‍ 175ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് കനത്ത ആഘാതമായി ക്യാപ്റ്റന്‍ റൂട്ടും എല്‍ബിയില്‍ പുറത്തായി. ഹേസല്‍വുഡിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചത് ക്യാച്ച് എടുത്ത സ്മിത്ത് തന്നെയായിരുന്നു .
മൂന്നാം ദിനം അവസാനിക്കാനിരിക്കെ ജേസണ്‍ റോയിയുടെ(22) കുറ്റി തെറിപ്പിച്ച ഹേസല്‍വുഡ് ഇംഗ്ളടിന്റെ മധ്യനിരയുടെ കരുത്ത് തകർത്തുകളഞ്ഞു .എന്നാൽ മൂന്നാം ടെസ്റ്റിലെ താരം ബെന്‍ സ്റ്റോക്സ്(7നോട്ടൗട്ട്), ബെയര്‍സ്റ്റോ(2 നോട്ടൗട്ട്) എന്നിവരിലാണ് ഇനി ആതിഥേയർക്ക് പ്രതീക്ഷ.