ബെയ്ജിങ് : ചിരി ഓരോരുത്തർക്കും പലവിധമാണ് .ചിലർക്ക് ചിരി ഒരു മന്ദമാരുതനെപ്പോലെ വളരെ പതുക്കെയാണ് .മറ്റു ചിലരുടെ ചിരി ഒരു കൊടുങ്കാറ്റു പോലെയാണ് .എന്തായാലും പലരുടെയും ചിരി മറ്റുളവർക്കാണ് ഒരു നേരമ്പോക്കാവുന്നത് . ചിരി ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്നു പണ്ടേ പറയാറുണ്ട് .ഗൗരവക്കാരോട് ചിരിച്ചാൽ അത്രയും ആയുസ് കൂടുമെന്നെല്ലാം പറയാറുമുണ്ട് .എന്നാൽ ഇതേ ചിരി ഒരു വലിയ പ്രശ്നമായിമാറിയതു ഒരു യുവതിക്കാണ് .
സംഭവം നടന്നത് ചൈനയിലെ ഒരു റ്റൈറിന് യാത്രക്കിടെയാണ് .ചൈനയിലെ ഗുവാംഗ്ദോംഗിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുമായി സംസാരിച്ചിരിക്കേ യുവതി ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നാൽ ആ ചിരി പിന്നെ കരച്ചിലായി മാറി .കാരണം ഏറെ നേരം ചിരിച്ച ശേഷം, വായടയ്ക്കാന്‍ പറ്റാതെ വന്നതാണ് പ്രശ്നമായത് . കൂടെയുണ്ടായിരുന്നവര്‍ക്ക് കാര്യം പിടികിട്ടാൻ സമയമെടുത്തു. മിണ്ടാനും വയ്യ വാ അടക്കാനും വയ്യ ,ആകെ കരച്ചിലായി.
ഭാഗ്യത്തിന് ട്രെയിനില്‍ ഒരു ഡോക്ടറുണ്ടായിരുന്നു. ഓടിയെത്തിയ അദ്ദേഹം വാ പൊളിച്ചിരിക്കുന്ന യുവതിയെ കണ്ടു ടോട്ടൽ കൺഫ്യൂഷനിലായി . വായില്‍ നിന്ന് ഉമിനീര് ഇറ്റുവീണുകൊണ്ടിരിക്കുന്നതു കണ്ട്
പക്ഷാഘാതം സംഭവിച്ചുന്നാണ് ഡോക്ടര്‍ കരുതിയത്. തുടർന്നുള്ള പരിശോധനയിലാണ് യഥാർത്ഥ വില്ലൻ താടിയെല്ലാണെന്നു കണ്ടെത്തിയത് . ചിരിച്ചപ്പോള്‍ എവിടെയോ വച്ച് കീഴ്ത്താടിയെല്ല് ഉടക്കി.മിടുക്കനായ ഡോക്ടര്‍ പണിപ്പെട്ട്, ഉടക്കിയ കീഴ്ത്താടി ശരിയാക്കിക്കൊടുത്തു.
ട്രെയിൻ യാത്രക്കാർക്ക് ഡോക്ടറുടെ വക ഉപദേശവും കിട്ടി .അതായത് ചിരിക്കുമ്പോള്‍ മാത്രമല്ല, അലറുകയോ,അലറി കരയുകയോ ഭയങ്കരമായി ഛര്‍ദ്ദിക്കുകയോ,എന്തിനു വലിയ വായിൽ കോട്ടുവാ ഇടുകയോ ചെയ്താൽ പലതും സംഭവിക്കാം.ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രമിക്കാതെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്. രക്തസമ്മര്‍ദ്ദമുള്ളവരാണെങ്കിൽ പെട്ടെന്ന് പരിഭ്രമിക്കുന്നതും അപകടമാണെന്നും ഡോക്ടര്‍മാര്‍ ചിരിക്കാതെ ഓർമിപ്പിച്ചു.