സ്വന്തം സൈനികരുടെ ജീവന് പകരം ചോദിക്കാൻ ഇന്ത്യ തയ്യാറായ ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തെറിയാനായി മിറാഷ് കുതിച്ചപ്പോൾ വഴിയൊരുക്കാൻ പറന്നത് നേത്രയാണ് . എയർബോൺ ഏർലി വാണിങ് ആൻഡ് കൺട്രോൾ സംവിധാനം ഘടിപ്പിച്ച നേത്ര വിമാനം .
12 മിറാഷ് 2000 പോർവിമാനങ്ങൾക്കുമാണ് നേത്ര വഴികാട്ടിയായത് . ഈ ഗണത്തിൽപ്പെടുന്ന രണ്ടാമത്തെ വ്യോമ മുന്നറിയിപ്പ് വിമാനമാണ് അടുത്തിടെ ഡി ആർ ഡി ഒ വ്യോമസേനയ്‌ക്ക് കൈമാറിയത് . തദ്ദേശീയമായി നിർമിച്ച വിമാനം വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ രഘുനാഥ് നമ്പ്യാറിന് പഞ്ചാബിലെ ബതിന്ദ എയർ ബേസിൽ വച്ചാണ് കൈമാറിയത്.
പാകിസ്ഥാന്റെ വ്യോമപരിധിയിൽ പ്രവേശിക്കാതെ തന്നെ അവിടത്തെ കാര്യങ്ങൾ കൃത്യമായി ട്രാക്കു ചെയ്യാൻ കഴിയുന്ന വിമാനമാണ് നേത്ര . ഇതാണ് മിറാഷ് 2000 പൈലറ്റുമാർക്ക് ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചെത്താൻ സഹായകമായത് .മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് ഈ വിമാനം വ്യോമസേനക്ക് കൈമാറിയത്.
റഡാറിന്റെയും മറ്റു ടെക്നോളജികളുടെയും സഹായത്തോടെ ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ ശേഷിയുള്ള എയർബോൺ ഏർളി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം ആണ് ഈ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്
ലോക ശക്തികളായ അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ഈ സംവിധാനമുള്ള വിമാനങ്ങളുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്. ഡിആർഡിഒയാണ് ഇതു വികസിപ്പിച്ചെടുത്തത് .
.