മൊഹാലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ മൊഹാലിയില്‍. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഏഴിനു മത്സരം ആരംഭിക്കും . വെയിലുള്ള തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് . ബാറ്റ്‌സ്മാന്മാരെ തുണയ്‌ക്കുന്ന പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ അറിയിച്ചു . മാര്‍ച്ചില്‍ ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനമാണ് മൊഹാലിയില്‍ അവസാനമായി നടന്ന രാജ്യാന്തര മത്സരം.
യുവതാരങ്ങള്‍ക്കു മുൻതൂക്കം നൽകി വരാനിരിക്കുന്ന ടി20 ലോകകപ്പ് നേടലാണ് ടീം ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്നത് . ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ടീം തീരുമാനിച്ചിരിക്കുന്നത് . ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവറിറങ്ങും എന്നാണറിവ് .
മധ്യനിരയിലെ കുറവുകളാണ് ഇന്ത്യയെ അലട്ടുന്നത് . ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സ്ഥിരതയില്ലാത്ത പന്തിന് ഈ പരമ്പര നിര്‍ണായകമാണ് . മൂന്ന് ഓള്‍റൗണ്ടര്‍മാരെയിറക്കി പരീക്ഷിക്കുന്നതിൽ പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം വിശ്വസ്തനായ രവീന്ദ്ര ജഡേജയും അണിചേരുകയാണ് .
ഹർദിക് പാണ്ഡ്യ എന്ന മികച്ച താരത്തിന് ഔദ്യോഗിക ടി20കളിൽ വേണ്ടത്ര പരിഗണനയില്ലെന്ന പരാതി ക ളിയെഴുത്തുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട് . ഐപിഎൽ മത്സരങ്ങളിലെ 66 എണ്ണത്തിൽ തുടർച്ചയായി തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തിന് വെറും 36 രാജ്യാന്തര മത്സരങ്ങളാണ് ഇതുവരെ ലഭിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .
ജഡേജയും ക്രുനാലും വിന്‍ഡീസില്‍ കളിച്ചിരുന്നു. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ട് .ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കളിക്കുന്നില്ല പകരം ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് കളിക്കുക .