മിലാൻ : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോൽവി.മികച്ച തുടക്കം പ്രതീക്ഷിച്ച ബാഴ്‌സയെ ഡോർട്ടുമുണ്ട് പിടിച്ചുകെട്ടി .കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഗ്രൂപ് ഇയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് നപ്പോളിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.
സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സി കളിക്കാനിറങ്ങിയിട്ടും ഗ്രൂപ് എഫില്‍ ജര്‍മ്മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് ബാഴ്സ ഗോള്‍രഹിത സമനില വഴങ്ങേണ്ടിവന്നത് ആരാധകരെ നിരാശരാക്കി .പരിക്കിന് ശേഷമുള്ള മെസ്സിയുടെ മടങ്ങിവരവ് പക്ഷെ ഫലം കണ്ടില്ല. രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാല്‍, മുന്‍ ചാമ്പ്യന്മാര്‍ക്ക് മികച്ച കളി പുറത്തെടുക്കാനായില്ല. ഭാഗ്യത്തിനാണ് തോൽക്കാതിരുന്നത് .55ാം മിനിറ്റില്‍ ബാഴ്സ വഴങ്ങിയ പെനാല്‍റ്റി ബാഴ്സ ഗോളി ടെര്‍ സ്റ്റീഗന്‍ രക്ഷപ്പെടുത്തുകയായിരുന്നു.ഡോര്‍ട്ട്മുണ്ട് താരം റിയൂസ് സ്റ്റെപ്സ് ആണ് കിക്ക് എടുത്തത് .
ബാർസലോണക്കായി മെസ്സിയും സുവാരസും അന്‍റോണിയോ ഗ്രീസ്മാനും എത്ര ശ്രമിച്ചിട്ടും എതിരാളികളുടെ വല ചലിപ്പിക്കാനായില്ല .പ്രധിരോധത്തെക്കാൾ ആക്രമിച്ചു കളിച്ച ഡോര്‍ട്ട്മുണ്ട് നാല് തവണ ബാഴ്സ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുതിര്‍തപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബാഴ്സ വല ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ഇറ്റാലിയന്‍ കരുത്തരായ നപ്പോളിയാണ് തലകുനിപ്പിച്ചത് . ഇംഗ്ലീഷ് ശക്തികളായ ലിവര്‍പൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത് . 82ാം മിനിറ്റില്‍ ഡ്രെയ്സ് മാര്‍ട്ടിനസ് പെനാല്‍റ്റിയിലൂടെ വല കുലുക്കിയപ്പോൾ ,ജയം ആധികാരികമാക്കി അധിക സമയത്ത് ലോറെന്‍റോ രണ്ടാം ഗോളും നേടി.
ഗ്രൂപ് എച്ചില്‍ സ്പാനിഷ് ടീമായ വലന്‍സിയക്ക് മുന്നിലാണ് ചെല്‍സി മുട്ടുമടക്കിയത്. 74ാം മിനിറ്റില്‍ റോഡ്രിഗോ നേടിയ ഗോളിലായിരുന്നു വലന്‍സിയയുടെ വിജയം.















