റഫറിയിംഗ് വിവാദം; ഫിഫയ്ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 05:57 pm IST
Facebook
Twitter
WhatsAppTelegram

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റ് പുറത്തായതിന് പിന്നാലെ റഫറിയുടെയും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംഘത്തിന്റെയും പ്രവര്‍ത്തനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ (EFA) ഫിഫയ്‌ക്ക് ഔദ്യോഗിക പരാതി നല്‍കി.

ആദ്യ 79 മിനിറ്റ് 2-0ന് മുന്നിലായിരുന്ന ഈജിപ്ത്, അവസാനഘട്ടത്തില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി അര്‍ജന്റീനയോട് തോല്‍ക്കുകയായിരുന്നു. മത്സരത്തില്‍ റഫറിയുടെ നിരവധി നിര്‍ണായക തീരുമാനങ്ങളാണ് ടീമിന്റെ പുറത്താകലിന് കാരണമായതെന്നാണ് ഈജിപ്തിന്റെ ആരോപണം.

മത്സരത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ മത്സരശേഷം ശ്രദ്ധ മുഴുവന്‍ റഫറിയിംഗിലെ വിവാദങ്ങളിലേക്കാണ് മാറിയത്.

മത്സരത്തിലെ ആദ്യ നിര്‍ണായക വിവാദം മുസ്തഫ സിക്കോ നേടിയ ഗോള്‍ VAR പരിശോധനയ്‌ക്ക് ശേഷം റദ്ദാക്കിയതായിരുന്നു. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ അര്‍ജന്റീനന്‍ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെതിരായ ഫൗള്‍ ചൂണ്ടിക്കാട്ടിയാണ് ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയെര്‍ ഗോള്‍ അസാധുവാക്കിയത്.

തുടര്‍ന്ന് മത്സരം സമനിലയിലായിരിക്കെ, ജൂലിയന്‍ അല്‍വാരസിന്റെ വെല്ലുവിളിയില്‍ മുഹമ്മദ് സലായെ വീഴ്‌ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതിരുന്നതും, എന്‍സോ ഫെര്‍ണാണ്ടസിന്റെ വിജയഗോളിന് മുന്നോടിയായി അലക്‌സിസ് മാക് അലിസ്റ്റര്‍ ഹംദി ഫതിയെ ഫൗള്‍ ചെയ്‌തെന്ന പരാതിയില്‍ VAR പരിശോധന നടത്താതിരുന്നതും ഈജിപ്ത് ചൂണ്ടിക്കാട്ടി.

ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കാന്‍ VAR ഇടപെട്ടപ്പോള്‍, അര്‍ജന്റീനയുടെ വിജയഗോളിന് വഴിവെച്ച സംഭവങ്ങളില്‍ അതേ മാനദണ്ഡം പാലിച്ചില്ലെന്നും ഫെഡറേഷന്‍ ആരോപിച്ചു. ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാനി അബു റിദ ഫിഫയ്‌ക്ക് നല്‍കിയ പരാതിയില്‍, ഗുരുതരമായ റഫറിയിംഗ് പിഴവുകളാണ് ടീമിന്റെ പുറത്താകലിന് കാരണമായതെന്ന് ആരോപിച്ചു.

പരാതിക്കൊപ്പം പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ജന്റീനക്കെതിരെ മികച്ച പോരാട്ടം നടത്തിയ ഈജിപ്ത് താരങ്ങളെ ഫെഡറേഷന്‍ അഭിനന്ദിച്ചു. മത്സരഫലം നിലനിര്‍ത്താനാകാത്തതില്‍ ആരാധകരോട് ഖേദവും രേഖപ്പെടുത്തി. ഈജിപ്തിന്റെ പരാതിയില്‍ ഫിഫ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. അന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ലോകകപ്പില്‍ റഫറിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതി അപൂര്‍വമാണെങ്കിലും പുതിയ സംഭവമല്ല. 2018 ലോകകപ്പില്‍ ആതിഥേയരായ റഷ്യയോട് തോറ്റതിന് പിന്നാലെയും ഈജിപ്ത് ഫിഫയ്‌ക്ക് പരാതി നല്‍കിയിരുന്നു. 2002 ലോകകപ്പില്‍ ദക്ഷിണ കൊറിയയോട് തോറ്റതിന് ശേഷം ഇറ്റലിയും സമാന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഫിഫ പരാതികള്‍ തള്ളുകയും മത്സരഫലങ്ങളില്‍ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്തു.

അതേസമയം, അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍, ലോകകപ്പിലെ ഏറ്റവും വിവാദമായ മത്സരങ്ങളിലൊന്നായി ഈജിപ്ത്-അര്‍ജന്റീന പോരാട്ടം തുടരുകയാണ്.

Tags: FIFAegypt football federationfiled complaintrefree
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies