ലണ്ടൻ : വാറ്റ്‌ഫോര്‍ഡിന്റെ വലനിറയെ ഗോളുകൾ നിറച്ചു മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ കളിയിലെ ക്ഷീണം തീർത്തു .പോയിന്റ് പട്ടികയിൽ അവസാനക്കാരായ വാറ്റ്‌ഫോര്‍ഡിനെ തീരെ എട്ടു ഗോളുകളാണ് അടിച്ചത് .മറ്റൊരു മത്സരത്തിൽ എവർട്ടൻ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനോട് പരാജയപ്പെട്ടു.ബേണ്‍ലി നോര്‍വിച്ച് സിറ്റി പോരാട്ടത്തിൽ ജയം ബേൺലിക്കൊപ്പമായി.ലീസെസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടുഗോളുകൾക്കു ടോട്ടനത്തിനെ തോൽപ്പിച്ചു .
എതിരാളികളുടെ കളത്തിൽ തുടർച്ചയായ ആക്രമണമാണ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിനടത്തിയത് .ആദ്യ മിനിറ്റിൽ തന്നെ ഡേവിഡ് സിൽവയിലൂടെ സിറ്റി ലീഡ് നേടി . തുടർന്ന് ഏഴാം മിനിറ്റിൽ അഗുറോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ .കാത്തുനിൽക്കാതെ പന്ത്രണ്ടാം മിനിറ്റിൽ റിയാദ് മെഹ്‌സാർ സിറ്റിയ്‌ക്കു മൂന്നാം ഗോൾ സമ്മാനിച്ചു .പിന്നങ്ങോട്ട് ബെർണാഡോ സിൽവയുടെ കളം നിറയലായിരുന്നു .
15, 48, 60 മിനിറ്റുകളിൽ പിറന്ന ഗോളുകൾ വാറ്റ്‌ഫോര്‍ഡിനെ വാസം കെടുത്തി. നിക്കോളാസ് ഒട്ടമെന്‍ഡി, കെവിന്‍ ഡി ബ്രുയ്ന്‍ എന്നിവരും ഓരോ ഗോളുകൾ നേടി .ഈ സീസണിലെ ഏറ്റവും അധികം ഗോളുകൾ വീണ കളിയായി സിറ്റി വാറ്റ്‌ഫോർഡ് മാറി. അഗ്യൂറോ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാത്രം 100 ഗോള്‍ നേടുന്ന താരം എന്ന നേട്ടത്തിനും അർഹനായി .
ഷെഫീല്‍ഡ് എവർട്ടണിനോട് തോറ്റത് യാരി മിന, ലൈസ് മൗസറ്റ് എന്നിവരുടെ ഗോളുകളിലായിരുന്നു. മികച്ച അവസരങ്ങൾ എവർട്ടൺ കളഞ്ഞു കുളിച്ചപ്പോൾ, കിട്ടിയ അവസരങ്ങള്‍ ഷെഫീല്‍ഡ് മുതലാക്കി.ബേണ്‍ലിക്ക് ജയം നൽകിയത് ക്രിസ് വുഡ് 10, 14 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ്. ലീസെസ്റ്റർ ടോട്ടനം പോരാട്ടത്തിൽ ലീസെസ്റ്റർ കളി പിടിച്ചു .ആദ്യ പകുതിയിൽ കെയിനിന്റെ 29 -)൦ മിനിറ്റിലെ നിലത്തുവീണുകിടന്നുള്ള ആവേശകരമായ ഒരു ഗോളിന് പിന്നിട്ടുനിന്ന ലീസെസ്റ്റർ സിറ്റി രണ്ടാം പകുതിയിലെ 69 ,85 നിമിഷങ്ങളിലെ ഗോളുകളിലൂടെ ജയമാക്കി മാറ്റി.















