സിഡ്നി: ക്രിക്കറ്റിലെ അനിശ്ചിതത്വങ്ങൾക്കു പുതിയൊരു ഉദാഹരണം .ഓസ്ട്രേലിയയിലെ മാര്‍ഷ് കപ്പില്‍ ടാസ്മാനിയന്‍ ടീമാണ് തകർന്നുവീണത് .ജയിക്കാൻ വെറും 12 റൺസ് വേണ്ടപ്പോളാണ് 6 വിക്കറ്റുകൾ കളഞ്ഞുകുളിച്ചു തോറ്റുതുന്നം പാടിയത് .വിക്ടോറിയക്കെതിരെയാണ് ഈ അവിശ്വസനീയ തകർച്ച നേരിട്ടത്.
വിക്ടോറിയക്കെതിരെ അവസാന ആറു വിക്കറ്റുകളും നഷ്ടമാക്കി ടാസ്മാനിയ ഒരു റണ്‍ തോല്‍വിയാണ് ചോദിച്ചു വാങ്ങിയത് . വിജയത്തിലേക്ക് 12 റണ്‍സ് മാത്രം വേണ്ടിയിരിക്കെ അവസാന അഞ്ചു വിക്കറ്റും വീണത് മൂന്ന് റണ്‍സെടുക്കുന്നതിനിടെയായിരുന്നു. 66 പന്തില്‍ ജയത്തിലേക്ക് വെറും അഞ്ചു റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു ഈ തകര്‍ച്ച.
Tasmania needed five runs to win from 11 overs with five wickets in hand and then: WW.11W.W1W 😱🤯#MarshCup | @MarshGlobal pic.twitter.com/vwiAHSKI1o
— cricket.com.au (@cricketcomau) September 23, 2019
വിക്ടോറിയക്കെതിരെ വിജയലക്ഷ്യമായ 187 റണ്‍സ് പിന്തുടര്‍ന്ന ടാസ്മാനിയ ഒരുഘട്ടത്തില്‍ 172/4 എന്ന ശക്തമായ നിലയിലായിരുന്നു . വിട്കോറിയക്കായി നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ ക്രിസ് ട്രെമൈനും ജാക്സണ്‍ കോള്‍മാനും ആണ് ടാസ്മാനിയ്‌ക്ക് ഒരിക്കലും മറക്കാത്ത തോൽവി സമ്മാനിച്ചത് .















