സൂററ്റ്: ആദ്യമത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വനിതാ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുന്നത് .ബൗളിംഗ് മികവിലാണ് ടീം ഇന്ത്യയുടെ പെൺപട ശൗര്യം കാട്ടിയത് .കഴിഞ്ഞകളിയിലെ ടീം ഘടനയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
സൂററ്റില്‍ വൈകിട്ട് ഏഴിനാണ് കളി നടക്കുക . ബാറ്റിംഗിൽ പിഴച്ചെങ്കിലും ബൗളിംഗിലും ഫീൽഡിംഗിലും മികവുകാട്ടിയത് കൂടുതൽ ഗുണകരമാണെന്നാണ് കളിവിദഗ്‌ദ്ധർ വിലയിരുത്തുന്നത് .കാരണം ബാറ്റിഗിൽ കരുത്തുള്ള ടീം ഇന്ന് ആ പ്രകടനം പുറത്തെടുത്താൽ മികച്ച ടോട്ടൽ അനായാസം നേടാമെന്നതാണ് കണക്കുകൂട്ടൽ .കഴിഞ്ഞ മത്സരത്തിൽ ഒരു ബാറ്റ്സ്‌മാനെ അധികമായി ഉള്‍പ്പെടുത്തിയിട്ടും 130 റൺസിലേക്ക് ഒതുങ്ങിയത് നല്ല സൂചനയല്ലെന്ന് കാപ്റ്റൻ ഹർമീത് കൗർ വിലയിരുത്തുന്നു .
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 1 -0 നു മുന്നിലാണ്. ആദ്യ ടി20യില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യയുടെ 130 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ദീപ്‌തി ശര്‍മ്മയുടെ തന്ത്രത്തിന് മുന്നിൽ 119 റണ്‍സില്‍ വീണു. കൂടാതെ രണ്ട് വിക്കറ്റ് വീതം നേടിയ പൂനം യാദവും രാധാ യാദവും ഇന്ത്യൻ വിജയത്തിൽ നിർണായ പങ്കുവഹിച്ചു.















