റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യ . റഷ്യയിൽ നിന്ന് വാങ്ങുന്ന എസ് ട്രയംഫിനായി ഇന്ത്യ പണം നൽകി തുടങ്ങി . 6104 കോടി ഇന്ത്യൻ രൂപയാണ് ഇതിനായി നൽകിയത് . അടുത്ത 16-18 മാസങ്ങൾക്കുള്ളിൽ ട്രയംഫിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തുമെന്നാണ് വിവരം .
റഷ്യയുമായുള്ള ആയുധക്കരാറിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാൻ അമേരിക്ക ഏറെ ശ്രമിച്ചിരുന്നു . എന്നാൽ അത്തരം ഭീഷണികൾ മുഖവിലയ്‌ക്കെടുക്കാൻ പോലും ഇന്ത്യ തയ്യാറായില്ല . മൊത്തം ഇടപാടിന്റെ 15 ശതമാനം തുക ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നൽകുകയും ചെയ്തു . ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ എല്ലാ ശ്രമങ്ങളെയും തകർത്ത് എല്ലാ പഴുതും അടച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രയംഫിനായി പണം കൈമാറിയത് .
ഉപരോധ നീക്കം മറികടക്കുന്നതിനായി ഇന്ത്യയും , റഷ്യയും ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ അന്വേഷിക്കുകയായിരുന്നു. രൂപ-റൂബിൾ മെക്കാനിസം വഴിയുള്ള ഇടപാട് അല്ലെങ്കിൽ സൈനിക ഹാർഡ്‌വെയറിനായി യൂറോയിൽ പണമടയ്‌ക്കൽ ഇതായിരുന്നു പദ്ധതി.
വർഷങ്ങളായി റഷ്യയുമായി ശക്തമായ പ്രതിരോധബന്ധമാണ് ഇന്ത്യയ്‌ക്കുള്ളത് . ഇന്ത്യയുടെ സൈനിക ഹാർഡ് വെയറുകളിൽ 60 ശതമാനവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതും . ഇതിനിടയിലാണ് റഷ്യയിൽ നിന്ന് എസ് ട്രയംഫ് വാങ്ങരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടത് . എന്നാൽ ഭീഷണി തള്ളിയ ഇന്ത്യ റഷ്യയോട് ട്രയംഫ് എത്രയും വേഗം നൽകാനാണ് ആവശ്യപ്പെട്ടത് .
മോസ്‌കോയില്‍ നടന്ന ഇന്ത്യ-റഷ്യ സൈനിക, ഉദ്യോഗസ്ഥ, മന്ത്രി തല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗുവും ചര്‍ച്ചയില്‍ പങ്കെടുത്തു.