പ്രതിരോധ രംഗത്തെ കരുത്തുറ്റ ആയുധങ്ങൾ ഇന്ത്യയ്‌ക്ക് നൽകാനൊരുങ്ങി യു എസ് . സായുധ ഡ്രോണുകളും , മിസൈൽ പ്രതിരോധ സംവിധാനങ്ങളുമാണ് ഇന്ത്യയ്‌ക്ക് നൽകുക . ഇതിന്റെ ആദ്യപടിയായി യു എസുമായി 7 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വയ്‌ക്കുക . സീ ഗാർഡിയൻ ഡ്രോണുകൾ , പി -81 ആണവ അന്തർവാഹിനികൾ , ചാര യുദ്ധവിമാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് നൽകുക .
പാകിസ്ഥാനിൽ നിന്നും വർദ്ധിച്ചു വരുന്ന ഭീകര വാദ ഭീഷണികളെ നേരിടാൻ സീ ഗാർഡിയൻ ഡ്രോണിന്റെ ആവശ്യകത കര,നാവിക, വ്യോമസേനകൾ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു . അടുത്തവർഷം മാർച്ചോടെ സേനയ്‌ക്ക് വേണ്ട കൂടുതൽ ആയുധങ്ങളുടെ വിവരങ്ങളും അമേരിക്കയ്‌ക്ക് കൈമാറും .
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ വർഷം ജൂണിൽ ഇന്ത്യയ്‌ക്ക് സായുധ ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകുകയും ആവശ്യമായ മിസൈലുകളും മറ്റ് സംവിധാനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു . . ആകാശത്തു നിന്നുള്ള ഭീഷണികളെയും മിസൈലുകളെയും ഉൾപ്പെടെ പ്രതിരോധിക്കാനുള്ള ഡിഫൻസ് സാങ്കേതികതയും ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ട്.
സീ ഗാർഡിയൻ ഡ്രോണുകൾ ലഭിച്ചാൽ ഔദ്യോഗിക കരാറുകളൊന്നുമില്ലാതെ എംടിസിആർ കാറ്റഗറി–1ൽപ്പെട്ട സീ ഗാർഡിയൻ ഡ്രോൺ യുഎസ് വിൽക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ .
2017 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി നടന്ന കൂടിക്കാഴ്‌ച്ചയിൽ ഈ ഡ്രോണുകളുടെ ആവശ്യകത വ്യക്തമാക്കിയതും , തുടർന്ന് ഇവ ഇന്ത്യയ്‌ക്ക് കൈമാറാൻ യു എസ് തീരുമാനിച്ചതും .
ഇന്തോ–പസിഫിക് മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയ്‌ക്ക് യുഎസ് ഗാർഡിയൻ ഡ്രോണുകൾ കൈമാറുന്നത് . ഇന്ത്യയുടെ സുരക്ഷ ശക്തമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് മിസൈൽ പ്രതിരോധ സംവിധാനം നൽകാനുള്ള സന്നദ്ധത അറിയിച്ചത്