യാത്രക്കാരുമായി ആശയവിനിമയം നടത്താൻ ലാംഗ്വേജ്സ് ഓഫ് ദുബൈ പദ്ധതിയുമായി ദുബൈ ജിഡിആർഎഫ്എ.
മുൻനിര ജീവനക്കാരുടെ ഭാഷപഠനത്തിനുള്ള ആദ്യത്തെ സ്മാർട്ട് പഠന പ്ലാറ്റ്ഫോം.
ദുബൈ: ദുബായിലേക്ക് എത്തുന്ന യാത്രക്കാരുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ ലക്ഷ്യമിട്ട് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തങ്ങളുടെ ജീവനക്കാരുടെ ഭാഷ പഠനത്തിന് വേണ്ടി “ലാംഗ്വേജ്സ് ഓഫ് ദുബൈ” പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ദുബൈ രാജ്യാന്തര എയർപോർട്ടുകളിലും തുറമുഖങ്ങളിലും ജോലി ചെയ്യുന്ന ഫ്രണ്ട് ലൈൻ ജീവനക്കാർക്ക് സന്ദർശകരുടെ ഭാഷയിൽ തന്നെ- വ്യത്യസ്ത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ വേണ്ടിയാണ് പദ്ധതി. ഇതിലൂടെ ഇംഗിഷ് പോലുള്ള വിവിധ ഭാഷാ വൈദഗ്ധ്യങ്ങളെ ജീവനക്കാർക്ക് കൂടുതൽ പരിശീലിപ്പിക്കുവാനും, അവരുടെ ഭാഷാ പരിജ്ഞാനം കൂടുതൽ വികസിപ്പിക്കുവാനും ലക്ഷ്യം വെക്കുന്നുവെന്ന് ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ- മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു.
അന്താരാഷ്ട്ര യാത്രക്കാരുടെയും, മറ്റും എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കോറിയ എയർപോർട്ടുകളിൽ ഒന്നാണ് ദുബൈ രാജ്യാന്തര വിമാനത്താവളം. രാജ്യത്ത് പ്രവേശിക്കുമ്പോഴും, പുറത്തുകടക്കുമ്പോഴും യാത്രക്കാരുമായി നടത്തേണ്ടി വരുന്ന സാധാരണ സംഭാഷണങ്ങളിലുള്ള അറിവുകളിൽ പദ്ധതി ശ്രദ്ധ ചെലുത്തും. ഇതിന്റെ ഭാഗമായി ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, സ്പാനിഷ്, ഇംഗിഷ് എന്നീ അഞ്ച് ഭാഷകളാണ് ജീവനക്കാർ ആദ്യഘട്ടത്തിൽ പഠിക്കുന്നത്.
പ്രത്യേക സ്മാർട്ട് പ്ലാറ്റ്ഫോമിലൂടെയാണ് പഠനം. ഇതിലൂടെ ഒരു വർഷം മുഴുവൻ ജീവനക്കാർക്ക് സ്വയം പരിശീലനത്തിന് അവസരമൊരുക്കുന്നു ഏത് സമയത്തും, ഏത് സ്ഥലത്തുനിന്നും സ്വയം പഠിക്കാനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ ഒരുക്കുന്നു. ഇത്തരത്തിൽ ഫ്രണ്ട് ലൈൻ ജീവനക്കാരുടെ ഭാഷാ പഠനത്തിനുള്ള യുഎഇ യിലെ ആദ്യത്തെ സ്മാർട്ട് ലോണിങ് പ്ലാറ്റ്ഫോമാണ് ലാംഗ്വേജ്സ് ഓഫ് ദുബൈ.
വകുപ്പിന്റെ പഠന-പരിശീലന കേന്ദ്രത്തിലുള്ള സാധാരണ ഭാഷാ പഠന സംവിധാനത്തിന് പുറമെയാണ് ഇത്തരത്തിലുള്ള സ്മാർട്ട് പഠന രീതി നടപ്പിലാക്കുന്നതെന്ന് ജിഡിആർഎഫ് എ ദുബൈ ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് ഫിനാൻസ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അവാദ് അൽ അവൈം പറഞ്ഞു. വിവിധ ഭാഷകളുടെ തത്വങ്ങൾ പഠിപ്പിക്കുന്നതിനും ,യാത്രക്കാരുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് ഈ സ്മാർട്ട് പഠന സംവിധാനത്തിലൂടെ മികച്ച മാർഗങ്ങൾ സ്വീകരിക്കുമെന്ന് അധിക്യതർ അറിയിച്ചു. ഇതിനെ കൂടുതൽ സജീവമാകുവാൻ ശ്രവിക്കൽ, പദാവലി, വ്യാകരണം എന്നിവ ഭാഷപഠനത്തിൽ കൂടുതലായി ഉൾപ്പെടുത്തും
യുഎഇ വൈസ്പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ജിഡിആർഎഫ്എ ദുബൈ പ്രവർത്തിക്കുന്നതെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. മാനുഷിക വികസന സൂചികയിൽ യുഎഇ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിൽ ഒന്നായിരിക്കാനും, ഏറ്റവും സന്തോഷ രാജ്യമാകാനും ലക്ഷ്യമിടുന്ന ദേശീയ അജണ്ടയുടെ ഭാഗമാണ് ലാംഗ്വേജ്സ് ഓഫ് ദുബൈ പ്രോഗാം. വകുപ്പ് വിവിധ ദേശങ്ങളിലെ ആളുകളുമായി ഇടപഴകുന്നതിന് വേണ്ടി ജീവനക്കാരുടെ കഴിവുകൾ,അറിവ്,ഭാഷാ എന്നിവ നവീകരിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ലോക സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിൽ മറ്റ് ഭാഷകൾ പഠിക്കുന്നത് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
അടുത്ത വർഷം ദുബൈയിൽ നടക്കുന്ന എക്സ്പോ 2020 യുടെ തയ്യാറെടുപ്പുകളുമായി ഈ പ്രോഗാം വിന്യസിക്കപ്പെടുന്നു.വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും എമിഗ്രേഷൻ ഉദ്യോഗസ്ഥർർക്ക് ദശലക്ഷകണക്കിന് ബഹുരാഷ്ട്ര, ബഹുഭാഷ സന്ദർശകരെ ഈ കാലയളവിൽ കൈകാര്യം ചെയ്യാൻ അവസരം ഒരുങ്ങുന്നു. യുഎഇ യുടെ നിലവാരത്തിന് അനുയോജ്യമായ രീതിയിൽ ലോകമെമ്പാടുമുള്ള സന്ദർശകരെ മികച്ച രീതിയിൽ സ്വീകരിക്കാൻ ഇത്തരത്തിലുള്ള പഠന പദ്ധതി ഗുണകരമാകുനാണ് പ്രതീക്ഷിക്കുന്നത്.