ആഗോളതലത്തിൽ മാന്ദ്യം നേരിട്ടപ്പോൾ ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന് റെക്കോർഡ് വിൽപന. ഇത്തവണ 5,152 കാറുകളാണ് വിറ്റത്. 116 വർഷത്തെ ചരിത്രത്തെ ഏറ്റവും വലിയ വിൽപനയാണ് കഴിഞ്ഞ വർഷം നടന്നത്.
കള്ളിനൻ എസ് യുവിയാണ് വിൽപനയിൽ ഏറ്റവും മുന്നിലുള്ളത്. നാലു ലക്ഷം ഡോളറാണ് (2.8 കോടി രൂപ) കള്ളിനൻസിന്റെ വില. 2018 മെയ് മാസത്തിലാണ് ഏറ്റവും വലിയ വജ്രത്തിന്റെ പേരിലുള്ള കള്ളിനൻസ് എസ് യുവി റോൾസ് റോയ്‌സ് പുറത്തിറക്കിയത്. 2019-ലെ വിൽപന 2010ലും കള്ളിനൻസ് തുടരുമെന്ന് വിശ്വസിക്കുന്നുവെന്ന് റോൾസ് റോയിസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ടോർസൺ ഓട്വോസ് അറിയിച്ചു.
2018-ൽ 4,107 കാറുകളാണ് ലോകത്തിലാകമാനം വിറ്റഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 2019-ൽ 25 ശതമാനം അധിക വിൽപനയാണ് കൂടുതലായി നേടിയത്. ഇന്ത്യ ഉൾപ്പെടെ അമ്പതിലധികം രാജ്യങ്ങളിൽ കാറുകൾ വിൽക്കപ്പെടുന്നുണ്ട്. ഫാന്റം, റെയ്‌ത്ത്, ഗോസ്റ്റ് ഡോൺ തുടങ്ങിയ മോഡലുകളും മികച്ച വിൽപന നേടിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.