ധാക്കാ : പാകിസ്താൻ പര്യടനത്തിനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ . പാകിസ്താന്റെ ഏറെ നാളത്തെ അപേക്ഷ സ്വീകരിച്ച് താരങ്ങളെ പാകിസ്താനിലേക്ക് അയക്കാമെന്ന് സമ്മതിച്ച ബംഗ്കാദേശ് ക്രിക്കറ്റ് ബോർഡിനു വലിയ തിരിച്ചടിയാണ് താരങ്ങളുടെ ഈ തീരുമാനം .
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീം പിൻമാറിയതിനു പിന്നാലെ പാകിസ്താനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും വ്യക്തമാക്കി . ബംഗ്ലദേശ് ബാറ്റിങ് പരിശീലകൻ നെയ്ൽ മകെൻസി, ഫീൽഡിങ് പരിശീലകൻ റയാൻ കുക്ക് എന്നിവർ ട്വന്റി20 പരമ്പരയ്‌ക്കു പാകിസ്താനിലേക്കു പോകുന്ന ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ചു കഴിഞ്ഞു .
ചീഫ് സെലക്ടര്‍ മിന്‍ഹജുദീന്‍ ആബിദീന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അടുത്ത ദിവസം പാക് പര്യടനത്തിനുള്ള ടീം പ്രഖ്യാപനം നടക്കാനിരിക്കെയാണ് താരത്തിന്റെ പിന്‍മാറ്റം.മൂന്ന് തവണയായിട്ടാണ് ടീമിന്റെ ബംഗ്ലാദേശ് പര്യടനം . സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് ഇത്തരമൊരു നടപടി . എന്നാൽ ഇത് തങ്ങൾക്ക് സുരക്ഷാ ഭീഷണി ഉള്ളതിനു തെളിവാണെന്നും , എന്തിനാണ് ഇത്തരത്തിൽ പര്യടനം തീരുമാനിച്ചതെന്നുമാണ് താരങ്ങളുടെ ചോദ്യങ്ങൾ .
ബാറ്റിങ്, ഫീൽഡിങ് പരിശീലകർ സ്വയം ഒഴിഞ്ഞതോടെ ബോളിങ് പരിശീലകനായ ഡാനിയൽ വെറ്റോറിയെയും പാകിസ്താനിലേക്കു വിളിക്കേണ്ടതില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ഇന്ത്യൻ പൗരനായ ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരനും മറ്റൊരു പരിശീലകനായ മരിയോ വില്ലവരായനും ബംഗ്ലദേശ് ടീമിനൊപ്പമുണ്ടാകില്ല.