ബംഗളൂരു: ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസിസ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 286 റൺസെടുത്തത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകൾ സ്വന്തമാക്കി.
തുടക്കത്തിൽ തന്നെ മൂന്ന് റൺസുമായി വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാർണറെ ഷമി പുറത്താക്കി. പിന്നീട് 19 റൺസെടുത്ത ആരോൺ ഫിഞ്ചിനെ ഷമി തന്നെ റണ്ണൗട്ടുമാക്കി. എന്നാൽ മൂന്നാം വിക്കറ്റിലൊന്നിച്ച സ്മിത്ത് ഷെബുഷാനെ സഖ്യം ഓസിസിന് മികച്ച അടിത്തറപാകി.
അർദ്ധ സെഞ്ച്വറി നേടിയ ഷെബുഷാനെയെ 54 റൺസെടുത്ത് നിൽക്കേ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. തൊട്ടടുത്ത് തന്നെ സ്ഥാനക്കയറ്റം കിട്ടിയ മിച്ചൽ സ്റ്റാർക്കിനെയും പുറത്താക്കി ജഡേജ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. അതിനിടെ 131 റൺസെടുത്ത സ്മിത്തിനെ ഷമി പുറത്താക്കി.
അവസാന ഓവറുകളിൽ അലക്സ് ക്യാരി നടത്തിയ രക്ഷാ പ്രവർത്തനം സന്ദർശകർക്ക് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചു. ഷമി നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജ രണ്ടും നവ്ദീപ് സെയ്നി, കൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.















