ഇന്ത്യയ്‌ക്കുള്ള എസ്-400 ലോംഗ് റേഞ്ച് ഉപരിതല ടു എയർ മിസൈൽ സംവിധാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റഷ്യ . അഞ്ച് യൂണിറ്റുകളും 2025 ഓടെ ഇന്ത്യയ്‌ക്ക് നൽകുമെന്നും റഷ്യ അറിയിച്ചു .
റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷേവുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇന്ത്യൻ സായുധ സേനയ്‌ക്ക് ഈ വർഷം 5,000 കലാഷ്നികോവ് റൈഫിളുകൾ നൽകുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു .
പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് റഷ്യയും ഇന്ത്യയും പരിഹാരങ്ങൾ കണ്ടെത്തിയെന്നും പ്രതിരോധ മേഖലയിൽ മെഗാ ഡീലുകൾ നടപ്പാക്കാനാണ് ഈ വർഷം ലക്ഷ്യമിടുന്നതെന്നും ബാബുഷ്കിൻ പറഞ്ഞു .
എസ്400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചവയാണെന്നും , ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ എസ് 400 ഗണ്യമായി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
380 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തുന്ന ശത്രു ബോംബറുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവരെ കൃത്യമായി കണ്ടെത്തി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ് 400 ട്രയംഫ് മിസൈല്‍ പ്രതിരോധ സംവിധാനം . കഴിഞ്ഞ വർഷം മിസൈൽ സംവിധാനത്തിനായി ഇന്ത്യ ആദ്യ തുകയായി 80 കോടി ഡോളർ റഷ്യയ്‌ക്ക് നൽകിയിരുന്നു .
എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനവും 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫേൽ യുദ്ധവിമാനങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ സൈനികശേഷി ഇരട്ടിയായി വർദ്ധിക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന .