മലപ്പുറം : കോട്ടക്കലിലെ കുഴൽപ്പണ വേട്ടയിൽ മുഖ്യ സൂത്രധാരനായ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. താനൂർ ത്വാഹാ ബീച്ചിലെ കോളിക്കലത്ത് വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ മകന് ഇസ്ഹാഖ്(29) ആണ് അറസ്റ്റിലായത്. തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ കുഴൽപണം തട്ടിയെടുക്കാൻ എത്തിയ ക്വട്ടേഷൻ സംഘത്തിന്റെ മുഖ്യസൂത്രധാരനാണ് ഇസ്ഹാഖ്. കുഴൽ പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനമിടിച്ച് ഓട്ടോ മറിയുകയുണ്ടായി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത് .
യൂത്ത് ലീഗ് മണ്ഡലം നേതാവിന്റെ നിസാം ഒട്ടുംപുറത്തിന്റെ സഹോദരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കവർച്ച ആസൂത്രണം ചെയ്തത് ഇസ്ഹാഖ് ആണെന്നും, ആറ് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കോട്ടക്കൽ സിഐ യൂസഫ് പറഞ്ഞു. സമാനമായ രീതിയിൽ കൊണ്ടോട്ടിയിലും, വേങ്ങരയിലും നടന്ന കവർച്ചകളിലും ഇസഹാഖിനെതിരെ കേസുള്ളതായും താനൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ അഞ്ചോളം കേസ് നിലവിലുള്ളതായും സിഐ പറഞ്ഞു.