മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിന്റെ ഫൈനൽ വേദി പ്രഖ്യാപിച്ചു. മാർച്ച് 14ന് നടക്കുന്ന കലാശപ്പോരാട്ടത്തിന് വേദിയാവുക ഗോവയായിരിക്കുമെന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറഞ്ഞു. സാധാരണ മത്സരങ്ങൾക്ക് സമാനമായി രാത്രി 7.30ന് തന്നെയായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. മര്‍ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.
ഫൈനല്‍ വേദിക്ക് എന്തുകൊണ്ടും അവകാശപ്പെട്ടവരാണെന്ന് ഗോവ. ഗോവ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങള്‍ക്ക് ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ അവസരമൊരുക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷവും ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് ഗോവ. എഫ്‌സി ഗോവയെ അഭിനന്ദിക്കുകയാണെന്നുംനിത അംബാനി പറഞ്ഞു.
ഐഎസ്എല്ലിന്റെ ആറാം പതിപ്പിൽ ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് ഗോവ. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന അംഗീകാരവും ഗോവ സ്വന്തമാക്കി.