അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതെന്ന് ചോദിച്ചാൽ ഇതുവരെ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമെന്ന്. എന്നാൽ ഇന്ന് മുതൽ ചോദ്യത്തിന്റെ ഉത്തരം മാറുകയാണ്. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നാടിന് സമർപ്പിക്കും. സ്റ്റേഡിയത്തിലെ ആദ്യ പൊതുപരിപാടി നമസ്തേ ട്രംപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ്.
ഒരു ലക്ഷത്തിപതിനായിരം പേര്‍ക്ക് കളികാണാന്‍ പാകത്തിനാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്. നാല് വിശാലമായ വിശ്രമമുറികള്‍ ടീമുകള്‍ക്കായി ഒരുക്കിയിട്ടുള്ള ലോകത്തിലെ ആദ്യവേദിയും ഇത് തന്നെയാണ്. അനുബന്ധ സൗകര്യങ്ങളുടെ മികവിലാണ് സ്റ്റേഡിയം കൂടുതല്‍ ശ്രദ്ധനേടുന്നത്. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള നീന്തല്‍ കുളമടക്കം വിവിധ മത്സരങ്ങള്‍ നടത്താന്‍ പാകത്തിനും സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങളുണ്ട്.
ക്രിക്കറ്റിന് പുറമേ ഫുട്‌ബോള്‍, ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, കബഡി, ബോക്‌സിംഗ്, ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്‌ക്വാഷ്, ബില്യാര്‍ഡ്‌സ്, ബാഡ്മിന്റണ്‍, എന്നിവക്കും സൗകര്യമൊരുക്കിക്കഴിഞ്ഞു.
മൂന്ന് പരിശീലന മൈതാനങ്ങളും, ക്ലബ്ബ് ഹൗസും, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും സ്റ്റേഡിയത്തിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. 63 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന സ്റ്റേഡിയം പരിസരത്ത് 4000 കാറുകള്‍ക്കും പതിനായിരം ഇരുചക്രവാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സംവിധാനമുണ്ട്. വൈദ്യുതി ലാഭിക്കാന്‍ സോളാര്‍ സംവിധാനവും ആദ്യമായി എല്‍ഇഡി ലൈറ്റുകളും സ്ഥാപിക്കുന്ന സ്റ്റേഡിയമെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനായി 75 പ്രത്യേക ബോക്‌സുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേക്കുമാത്രമായി പ്രത്യേകം പ്രവേശന കവാടവും സ്ഥാപിച്ചിട്ടുണ്ട്. മെട്രോസ്റ്റേഷനുമായി സ്റ്റേഡിയത്തെ ബന്ധപ്പെടുത്തുന്നതിനാല്‍ വാഹനങ്ങളുമായി വരാതെ കളികാണാനും ക്രിക്കറ്റ് പ്രേമികള്‍ക്കെത്താനാകും. 700 കോടിരൂപ ആകെ ചിലവ് വന്നിരിക്കുന്ന നവീകരണത്തിലും നിര്‍മ്മാണത്തിലും പുറം അലങ്കാരങ്ങള്‍ക്ക് മാത്രം ഒരു ലക്ഷം ചെടിച്ചട്ടികളാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എത്തിച്ചിട്ടുള്ളത്.