മുംബൈ: ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ ഇന്ത്യ മാർച്ചിൽ ഒരു സൗഹൃദ മത്സരം കൂടി കളിക്കും. മാർച്ച് 31-ന് നടക്കുന്ന ഈ പോരാട്ടത്തിൽ കരുത്തരായ താജിക്കിസ്ഥാനെയാണ് ഇന്ത്യ നേരിടുക. മത്സരത്തീയതി പ്രഖ്യാപിച്ചെങ്കിലും വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല.
മാർച്ച് 26-ന് ഒഡീഷയിലെ ഭുവനേശ്വറിലാണ് ഖത്തറിനെതിരായ സൂപ്പർ പോരാട്ടം. ഇതിന് പിന്നാലെ തന്നെ താജിക്കിസ്ഥാനുമായടക്കമുള്ള സൗഹൃദ മത്സരങ്ങൾ ജൂണിൽ നടക്കുന്ന അവസാന രണ്ട് ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമാണ്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് പിന്നിലുള്ള താജിക്കിസ്ഥാൻ 121-ാം സ്ഥാനത്താണ്.
എന്നാൽ ഏറ്റവുമൊടുവിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം താജിക്കിസ്ഥാനായിരുന്നു. ഇന്റർകോണ്ടിനെന്റൽ കപ്പിൽ നടന്ന ഈ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു താജിക്കിസ്ഥാന്റെ ജയം. രണ്ട് ഗോൾ ലീഡ് നേടിയശേഷം ഇന്ത്യ നാല് ഗോൾ വഴങ്ങിയത് അന്ന് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.