കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചു.ജി.സി.സി പൗരന്മാരെ വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.. സുപ്രീം കമ്മിറ്റിയുടെ ഞായറാഴ്ച രാത്രി നടന്ന യോഗമാണ് തീരുമാനമെടുത്തത്.ചൊവ്വാഴ്ച മുതൽ വിലക്ക് നിലവിൽ വരും.രാജ്യത്ത് അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ഉണ്ടാകില്ല.വിവാഹ പരിപാടികൾ, മറ്റ് വിനോദ ഒത്തുചേരലുകൾ എന്നിവക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ഖബറടക്കത്തിന് ആളുകൾ ഒത്തുചേരുന്നതും നിരോധിച്ചിട്ടുണ്ട്.രാജ്യത്തെ പാർക്കുകളും അടച്ചിടും. സ്വദേശികളടക്കം രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും ക്വാറന്റെൻ നടപടികൾക്ക് വിധേയരാകണമെന്നും അധികൃതർ അറിയിച്ചു.