ദോഹ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന് വ്രതാരംഭം നാളെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിലാണ് നാളെ വ്രതം ആരംഭിക്കുന്നത്. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 11 തിങ്കളാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും യുഎഇ മാസപ്പിറവി നിരീക്ഷണ സമിതിയും പ്രഖ്യാപിച്ചു.
അതേസമയം ഒമാനില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ചൊവ്വാഴ്ചയിരിക്കും റമദാന് തുടങ്ങുന്നതെന്ന് മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ശഅബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് ഒമാനിൽ റമദാൻ വ്രതം തുടങ്ങുക.. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് റമദാൻ ആശംസകളും നേർന്നു.