തിരുവനന്തപുരം : കോഴിക്കോട് സിഐടിയു ഐഎൻടിയുസി പ്രവർത്തകർ ജനം ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ടിവി സംഘത്തെ ആക്രമിച്ച വാർത്ത താൻ അറിഞ്ഞിട്ടില്ലെന്നും വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം ജനം ടിവി കോഴിക്കോട് റിപ്പോർട്ടർ എ എൻ അഭിലാഷിനെയും ക്യാമറാമാൻ മിഥുനെയും ആക്രമിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. നിരോധനാജ്ഞ നിലനിൽക്കെ ബിവറേജ് ഗോഡൗണിലേക്ക് മദ്യം ഇറക്കുന്നത് ഷൂട്ട് ചെയ്യുന്നതിനിടെയാണ് സി.എ.ടി.യു, എ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ ഇവരെ ആക്രമിച്ചത്. സുരക്ഷിത മാദ്ധ്യമപ്രവർത്തനം ഉറപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയന്റെ വിവിധ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ മൈക്കു പിടിച്ചെടുക്കാനും ക്യാമറ തല്ലിത്തകര്‍ക്കാനും ആക്രമി സംഘം ശ്രമിച്ചിരുന്നു. ഷൂട്ട് ചെയ്ത ടേപ്പ് നൽകണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. പിന്നീട് പോലീസ് എത്തിയാണ് അക്രമികളിൽ നിന്ന് വാർത്താ സംഘത്തെ രക്ഷപ്പെടുത്തിയത്.