ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ടാക്റ്റ് ട്രേയ്‌സിംഗിനായി ലോകത്താകമാനം ഉപയോഗിക്കുന്നത് കോളറ കാലത്ത് പരീക്ഷിച്ച് വിജയിച്ച സംവിധാനം.
കൃത്യമായ മരുന്നിന്റേയും വാക്‌സിന്റേയും അഭാവത്തില്‍ കൊറോണ വ്യാപനം തടയുന്നതിനായി നിലവില്‍ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ശാസ്ത്രീയ മാര്‍ഗമാണ് കോണ്‍ടാക്റ്റ് ട്രേസിംഗ്. 1854 ല്‍ ലണ്ടനില്‍ കോളറ പടര്‍ന്നപ്പോള്‍ പ്രൊഫസറായ ഡോ. ജോണ്‍ സ്‌നോ ആണ് ലണ്ടനില്‍ കോളറയുടെ ട്രേസിംഗ് ആദ്യം നടത്തിയത്. ലോകത്തെല്ലായിടത്തും കൊറോണ കോണ്‍ടാക്റ്റ് ട്രേസിംഗിനും ഈ രീതിയാണ് പിന്തുടരുന്നത്. കൊറോണ വൈറസ് ബാധിതനായ ആള്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും അയാള്‍ക്ക് രോഗം പകര്‍ന്നവരെയും കണ്ടെത്തി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ക്വാറന്റെയ്ന്‍ ചെയ്ത് വൈറസ് വ്യാപനം തടയുകയാണ് കോണ്‍ടാക്റ്റ് ട്രെയ്‌സിംഗിന്റെ ലക്ഷ്യം.
1846 ലാണ് ഇന്ത്യയില്‍ കോളറ പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കെ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇത് അതിവേഗം വ്യാപിച്ചു. വിഷവായുവിലൂടെയാണ് കോളറ ഉണ്ടായതെന്നും വിഷവായു ശ്വസിച്ചവര്‍ക്ക് രോഗബാധ ഉണ്ടാകുമെന്നും ആയിരുന്നു ആദ്യഘട്ടത്തില്‍ എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ മലിനജലം കുടിക്കുന്നത് കോളറയ്‌ക്ക് കാരണം ആകുമെന്ന് ജോണ്‍ സ്‌നോ സംശയിച്ചു. പിന്നീട് കോളറ പടന്നു പിടിക്കുന്നതിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
തുടര്‍ന്ന് നടത്തിയ പഠനത്തില്‍ വാട്ടര്‍ പമ്പുകളാണ് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് അദ്ദേഹം കണ്ടെത്തി. പക്ഷെ പമ്പ് എങ്ങനെ മലിനപ്പെട്ടു എന്നത് അദ്ദേഹത്തിന് കണ്ടെത്താനായില്ല. പിന്നീട് കോളറ ബാധിച്ച കുഞ്ഞിന്റെ ഡയപ്പര്‍ ഒരമ്മ പമ്പിന് സമീപമുള്ള ഓടവെള്ളത്തില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. 1855 ല്‍ സ്‌നോ ഇതുമായി ബന്ധപ്പെട്ട് തന്റെ ലേഖനം പ്രസിദ്ധപ്പെടുത്തി. പകര്‍ച്ച വ്യാധി ട്രേസിംഗില്‍ ആധാര ശിലയായി കണക്കാക്കുന്നത് സ്‌നോയുടെ ഈ ട്രേസിംഗ് രീതിയാണ്.