കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശിലകനാകാന്‍ മുന്‍ പാക് താരം ഷൊഐബ് അക്തര്‍. ടീമിന്റെ ബൗളിംഗ് പരിശീലകനാകാനുള്ള താല്‍പ്പര്യമാണ് അക്തര്‍ പ്രകടിപ്പിച്ചത്. ലോക ക്രിക്കറ്റിലെ മികച്ച അക്രമകാരികളായ ബൗളര്‍മാരെ വാര്‍ത്തെടുക്കാന്‍ തനിക്കാവുമെന്ന് അക്തര്‍ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ തന്റെ ആരാധകരോട് സംസാരിക്കവേയാണ് ഇന്ത്യക്കായി സേവനം അനുഷ്ഠിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
‘ഇന്ത്യയുടെ പരിശീലകനാകാന്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കും. കാരണം ഞാന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും ആര്‍ജ്ജിച്ച കഴിവുകള്‍ പകരുന്നതിന് സന്തോഷമേയുള്ളു. ഇന്ത്യയില്‍ മികച്ച ബൗളര്‍മാരുണ്ട്. അവരെ നന്നായി പരിശീലിപ്പിച്ചാല്‍ ബാറ്റ്‌സ്മാന്‍മാര്‍ പേടിക്കുന്ന ബൗളര്‍മാരായി മാറും’അക്തര്‍ പറഞ്ഞു.
ലോക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാര്‍ ഇന്ത്യയുടെ ബൂംറയും ഭുവനേശ്വര്‍ കുമാറുമാണ്. ഹാര്‍ദ്ദിക് പാണ്ഡ്യെക്ക് ലോകോത്തര ഓള്‍റൗണ്ടറാകാനുള്ള എല്ലാത്തരം കഴിവുമുണ്ട്. ഇന്ത്യന്‍ ടീമില്‍ സാധിച്ചില്ലെങ്കിലും ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനാകാനും അക്തർ താത്പര്യം പ്രകടിപ്പിച്ചു.