കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മമതാ ബാനര്‍ജി കാണിക്കുന്ന അബദ്ധങ്ങളെ ചൂണ്ടിക്കാട്ടിയുള്ള രണ്ടാമത്തെ കത്തയച്ച് കേന്ദ്ര സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് നടന്നിരിക്കുന്ന പരിശോധനകളൊന്നും ശരിയായ രീതിയില്ല. ഉടന്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. വളരെ കുറച്ചു പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു. ബോധവല്‍ക്കരണം എന്ന പേരില്‍ നടത്തിയതെല്ലാം പ്രഹസനങ്ങളാണ്. മരണ നിരക്ക് മൂടിവച്ചിരിക്കുന്നു. വൈറസ് പകരാതിരിക്കാന്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കുന്നില്ല’ കത്തില്‍ സൂചിപ്പിക്കുന്ന പ്രധാന കാര്യങ്ങളിവയൊക്കെയാണ്.
കേന്ദ്ര പ്രതിനിധി സംഘം കണ്ട കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മരണ സംഖ്യയുടെ തോത് 12 ശതമാനമായിരിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും അപകടകരമായ നിരക്കാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഒട്ടും സുതാര്യമല്ല. നിയന്ത്രിക്കേണ്ട മേഖലകളിലൊന്നും പൊതു സമൂഹത്തെ നിയന്ത്രിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലെവിടേയും സുരക്ഷാ അകലം പാലി ക്കുന്നില്ല. എവിടേയും ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമല്ല, തുറസ്സായ സ്ഥലങ്ങളിലും മൈതാനത്തും കുട്ടികള്‍ കളിക്കാന്‍ ഒത്തുകൂടുന്നു. ആരും ആരേയും നിയന്ത്രിക്കുന്നില്ല. മമതയുടെ അലംഭാവത്തിനെതിരെ കത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തി യിരിക്കുന്നത്. കൊല്‍ക്കത്തയിലും ജല്‍പായ്ഗുരി ജില്ലയിലും മാത്രം കണ്ട റിപ്പോര്‍ട്ടാണ് വിലയിരുത്തപ്പെട്ടത്. സംസ്ഥാനം മുഴുവന്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ഭീകരമാണെന്നും കേന്ദ്ര സെക്രട്ടറിയേറ്റ് കത്തില്‍ സൂചിപ്പിക്കുന്നു.