മാഡ്രിഡ്: കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യ ജയം സെവിയക്ക്. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെവിയ തോല്‍പ്പിച്ചത്.
ഗോളുകള്‍ രണ്ടും പിറന്നത് രണ്ടാം പകുതിയിലാണ്. 56-ാം മിനിറ്റില്‍ ലീകാസ് ഒകാംപോ സെയിലൂടെയാണ് സെവിയ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഫെര്‍ണാണ്ടോയിലൂടെ ലീഡ് ഉയര്‍ത്തി. രണ്ടാമത്തെ ഗോളിലും ലീകാസിന്റെ സ്പര്‍ശം ഉണ്ടായിരുന്നു. വിജയത്തോടെ ലാ ലീഗയില്‍ സെവിയ രണ്ടാം സ്ഥാനത്തോടടുത്തെത്തി. 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സെവിയ ലീഗില്‍ 50 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്.
Público virtual de FIFA 20 vs publico virtual de LaLiga. pic.twitter.com/fMy2LHRoPO
— Info Valencia (@Info__Valencia) June 11, 2020
രണ്ടാം മത്സരം നാളെ പുലര്‍ച്ചെയാണ് നടക്കുന്നത്. നിലവിലെ ഗ്രൂപ്പ് മുന്‍നിരക്കാരായ ബാഴ്‌സലോണ റയല്ഡ മല്ലോര്‍ക്കയെയാണ് നേരിടുക. സീസണില്‍ മെസ്സി ആദ്യമായി കളിക്കാനിറങ്ങുന്ന പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിന്റെ കളി ഐബറിനെതിരെ ഞായറാഴ്ചയാണ് നടക്കുക. എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടത്തുന്നത്. ആദ്യമത്സരം നടക്കുന്ന സ്റ്റേഡിയത്തിന്ർറെ പരിസരത്ത് ഇരുടീമുകളുടേയും ആരാധകര്‍ ഇഷ്ടതാരങ്ങളെ കാണാനെത്തിയിരുന്നു.