തൊടുപുഴ : ഐപിഎല്ലുമായി ബന്ധപ്പെട്ട് വിവോയുമായുള്ള കരാർ വിഷയത്തിൽ ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജിനെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടിസി മാത്യു. വിവോയുമായുള്ള കരാർ റദ്ദാക്കില്ലെന്ന ജയേഷ് ജോർജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തിന് എതിരാണെന്ന് ടി സി മാത്യു പറഞ്ഞു.
ഇന്ത്യൻ വിപണി പിടിക്കുന്നതിനാണ് വിവോ ഇത്രയും വലിയ് തുകയ്‌ക്ക് കരാർ ഉണ്ടാക്കിയത്. 2018 ൽ ലേലത്തിന്‍റെ അവസാന റൗണ്ടിൽ പങ്കെടുത്തത് ഒപ്പോയും വിവോയും മാത്രമാണ്. രണ്ട് ചൈനീസ് കമ്പനികളുടെയും മാതൃസ്ഥാപനം ഒന്നാണ്. സ്വതന്ത്രസ്ഥാപനമായ ബിസിസിഐ ഈ ഘട്ടത്തിൽ ആർജവമുള്ള നിലപാട് എടുക്കണം
കേന്ദ്രസർക്കാരിനോട് ആലോചിച്ചല്ല ബിസിസിഐ തീരുമാനങ്ങൾ എടുക്കാറുള്ളത്. ഈ ഘട്ടത്തിൽ സാമ്പത്തിക നഷ്ടത്തിനല്ല പ്രാധാന്യം നൽകേണ്ടതെന്നും ബിസിസിഐ മുൻ വൈസ് പ്രസിഡന്‍റ് ടി സി മാത്യു പറഞ്ഞു.















