ഇസ്ലാമാബാദ്: അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകനായ ഡാനിയൽ പേളിനെ വധിച്ച കേസിലെ പ്രതിയായ ഇസ്ലാമിക ഭീകരനെ വെറുതേ വിടാന്‍ പാകിസ്താന്‍ ഭരണകൂടം തയ്യാറെടുക്കുന്നു. അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിന്റെ മാത്രം പുറത്ത് വധശിക്ഷ വിധിച്ചയാളെയാണ് പാകിസ്താന്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. 2002ല്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടറായിരുന്ന ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തി. അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖിനെയാണ് പാകിസ്താന്‍ ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം പിടിക്കപ്പെട്ട ഷെയ്ഖിനെ 90 ദിവസത്തെ മാത്രം തടവു ശിക്ഷ കഴിഞ്ഞ് പുറത്തുവിടാനുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ അടുത്ത മൂന്നു മാസം കഴിഞ്ഞാല്‍ ഷെയ്ഖും മൂന്ന് ഭീകരന്മാരും ഒരുമിച്ച് ഇറങ്ങുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതുവരെ അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദം കാരണമാണ് പ്രതിയെ പാകിസ്താന്‍ ജയിലിലാക്കിയത്.
പേളിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ പുറത്താണ് പാകിസ്താന്‍ സര്‍ക്കാറിന്റെ നീക്കം സുപ്രീം കോടതി മുന്നേ റദ്ദാക്കിയത്. ‘ തന്റെ മകനെ കൊന്നവര്‍ക്കുള്ള ശിക്ഷ ഇളവുചെയ്യുന്നത് തികച്ചും നീതിരഹിതമായ നടപടിയാണ്. ആരൊക്കയോ കൊറോണ മറവില്‍ ഭീകരന്മാരെ പുറത്തുവിടാന്‍ ശ്രമിക്കുകയാണ്. ആരും കോടതിവിധിയ്‌ക്ക് കാര്യമായ പരിഗണന കൊടുക്കുന്നില്ല. എന്നാൽ ഞങ്ങൾ അത് ഒരിക്കലും അനുവദിക്കില്ല’ പേളിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
2002ല്‍ ദക്ഷിണേഷ്യന്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യുമ്പോഴാണ് പേളിനെ പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തലവെട്ടികൊന്നത്. തുടര്‍ന്ന് പേളിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പക്ഷെ ഓരോ വര്‍ഷം കഴിയുമ്പോഴും ശിക്ഷയില്‍ ഇളവുകൊടുത്തുകൊണ്ട് പാകിസ്താന്‍ ഭീകരന്മാരെ സംരക്ഷിക്കുകയായിരുന്നു.