തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സമരത്തിനെതിരെ പോലീസ് ലാത്തിചാര്‍ജ്. ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മലപ്പുറം, തിരുവനന്തപുരം, കോട്ടയം,കോഴിക്കോട് ജില്ലകളില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്.
യുവമോര്‍ച്ചാ പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണനടക്കം നിരവധി യുവനേതാക്കള്‍ക്ക് പോലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകേണ്ടിവരുമെന്നും സുരേന്ദ്രന് മുന്നറിയിപ്പു നല്കി.
മലപ്പുറം കളക്ട്രേറ്റിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചിനു പ്രേകോപനമില്ലാതെ പോലീസ് ലാത്തി വീശിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. യുവമോര്‍ച്ച മങ്കട മണ്ഡലം സെക്രട്ടറി രതീഷ് ഏലായിലിന് തലയ്ക്ക് ഗുരുതര പരുക്കേറ്റു.
കൊറോണയുടെ പശ്ചാത്തലത്തില്‍ വിരലില്‍ എണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നഗരം ചുറ്റി ജില്ലാ കളക്ട്രേറ്റിലേക്ക് എത്തിയ മാര്‍ച്ചിനു നേരെ പ്രവേശന കവാടത്തിനു സമീപം പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു.
തിരുവനന്തപുരത്ത് കേസിലെ മുഖ്യപ്രതി സന്ദീപിന്റെ വര്‍ക്ക്ഷോപ്പിലേക്കാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. കോട്ടയം കളക്ട്രേറ്റില്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തു പ്രവേശിച്ചതും സംഘര്‍ഷത്തിനു കാരണമായി.