വാഷിംഗ്ടണ്‍: ഇറാന്‍ ഭരണകൂടം കിരാതമായ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും പിടികൂടി യവരെ വധിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം. ഇറാന്റെ നടപടി അതിഭീകരമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നതെന്ന് ട്രംപ് പറഞ്ഞു.
‘മൂന്ന് പേരെയാണ് ഇറാന്‍ ഭരണകൂടം വധശിക്ഷയ്‌ക്ക് വിധിച്ചിരിയ്‌ക്കുന്നത്. ഭരണകൂടത്തി നെതിരെ ഒരാള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശനിഷേധം ഭീകരമായ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്’ ട്രംപ് പറഞ്ഞു.
ഇറാനില്‍ മൂന്നു പ്രതിഷേധക്കാരായ യുവാക്കളെ വധശിക്ഷയ്‌ക്ക് വിധിച്ചിരിക്കു ന്നതിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. 7 കോടിയോളം ആളുകളാണ് വധശിക്ഷയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. അമീര്‍ ഹുസൈന്‍ മൊറാദി, മുഹമ്മദ് രാജാബി, സയീദ് താമീദി എന്നിവരെയാണ് ഇറാന്‍ ഭരണകൂടം തടവിലാക്കിയത്. കഴിഞ്ഞ നവംബറില്‍ ടെഹറാനില്‍ നടന്ന വ്യാപകമായ പ്രകടനത്തിനും അക്രമത്തിനും നേതൃത്വം നൽകിയെന്നതാണ് കേസ് . ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വധ ശിക്ഷ നടപ്പാക്കുന്ന രാജ്യമായാണ് ഇറാന്‍ അറിയപ്പെടുന്നത്. കൊറോണയില്‍ 13000 പേര്‍ മരണപ്പെട്ടിട്ടും ആരോഗ്യ രക്ഷയ്‌ക്കായി ഒന്നും ചെയ്യാന്‍ ഇറാന് സാധിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.















