ശ്രീനഗര്‍ : ജമ്മു കശ്മീര്‍ മുന്‍ ധനമന്ത്രി റഹീം റാത്തെറിന്റെ മകന്റെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് റഹീം റാത്തെറിന്റെ മകന്‍ ഹിലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കള്ളപ്പണ ചൂതാട്ട നിരോധന നിയമപ്രകാരമാണ് നടപടി.
ജമ്മു കശ്മീര്‍, ഡല്‍ഹി, ലുധിയാന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഹിലാലിന്റെ പണമിടപാട് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്നും അധികൃതരെ കബളിപ്പിച്ച് 177 കോടി രൂപയാണ് ഹിലാല്‍ റാത്തെറും, കൂട്ടാളികളും തട്ടിയെടുത്തത്.
ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഹിലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് അനധികൃതമായി കൈവശം വെച്ചിരുന്ന പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഹിലാല്‍.
ജമ്മു കശ്മീരിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരില്‍ ഒരാളാണ് ഹിലാല്‍. ബിസിനസ്സ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഇയാള്‍ പല തവണ ബാങ്കിനെ കബളിപ്പിച്ച് വായ്പ എടുക്കുകയായിരുന്നു. വായ്പകള്‍ തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ പരാതിയുമായി രംഗത്ത് എത്തിയത്.
കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഹിലാല്‍ ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടറാണെന്നും വിദേശ ബാങ്ക് അക്കൗണ്ട് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ ഹിലാല്‍ ഈ ബാങ്ക് അക്കൗണ്ട് പ്രയോജനപ്പെടുത്തുന്നതായാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിലാലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Comments