നാടന്‍പാട്ട് രംഗത്ത് സജീവമായിരുന്ന കലാകാരനായിരുന്നു ജിതേഷ് കക്കിടിപ്പുറം. ഈ കലാകാരൻ ഒരു നാടന്‍ പാട്ട് രചയിതാവ് രചയിതാവ് കൂടിയാണെന്ന് ലോകം അറിയാന്‍ വൈകിയെന്നു തന്നെ പറയാം. അറുപതിലധികം നാടന്‍പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ ഈ കലാകാരനെ കോമഡി ഉത്സവം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പുറംലോകമറിയുന്നത്. ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കായി 25 നാടകങ്ങള്‍ എഴുതി സംവിധാനംചെയ്തു. കൂടാതെ കഥപറയുന്ന താളിയോലകള്‍ എന്ന നാടകത്തിന്റെ രചയിതാവും, സംവിധായകനും, സംഗീതസംവിധായകനും ആയിരുന്നു
പന്ത് എന്ന സിനിമയ്‌ക്ക് ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പെയിന്റിങ്ങ് ജോലിക്കാരനായിരുന്ന ജിതേഷ്, കലാഭവന്‍ മണി ഉള്‍പ്പെടെപ്രശസ്തരായ ഒരുപാട് കലാകാരന്‍മാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട. നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട.’പാലോം പാലോം നല്ല നടപ്പാലം’ ‘കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് വിരിച്ച്’ എന്നീ നാടന്‍ പാട്ടുകളി ലൂടെയാണ് ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരന്‍ ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചത്. സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഈ ഗാനങ്ങള്‍ മൂളി നടക്കാത്തവരായ യുവതലമുറ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും.
അത്രയധികം ആളുകള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച നാടന്‍പാട്ടുകളാണിവ. ആതിര മുത്തന്‍ എന്ന നടന്‍പാട്ട് സംഘത്തോടൊപ്പമായിരുന്നു ജിതേഷ് ഊരുചുറ്റിയിരുന്നത്. പാട്ടെഴുത്ത്, ഏകാങ്ക നാടകങ്ങള്‍, ഉടുക്ക് കൊട്ട് തുടങ്ങിയ മേഖലകളിലും സജീവമായിരുന്നു. 2018 ല്‍ തൃശൂര്‍ കരിന്തലകൂട്ടം നാട്ടറിവു പഠനകേന്ദ്രം ശ്രീ കണ്ണമുത്തന്‍ സംസ്ഥാന ഫോക്ലോര്‍ അവാര്‍ഡ് നല്‍കി ജിതേഷ് കക്കിടിപ്പുറത്തെ ആദരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ജിതേഷ് മരണമടഞ്ഞത്. നെടുമ്പറമ്പില്‍ പരേതരായ താമി-മുണ്ടി ദമ്പതികളുടെ മകനാണ്. തികച്ചും സാധാരണക്കാരനായ കലാകാരനായിരുന്നു ജിതേഷ്. അവിവാഹിതനാണ്.
Comments