ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. നദികളിലെല്ലാം നീരൊഴുക്കും ശക്തമായിട്ടുണ്ട്. രുദ്രപ്രയാഗിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ മലയിടിഞ്ഞ് നിരവധി വീടുകളും തകര്‍ന്നു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
നദികളിലെ കുത്തൊഴുക്ക് കൂടിയതോടെ താല്‍ക്കാലിക പാലങ്ങളെല്ലാം ഒലിച്ചുപോയി. റോഡുകള്‍ എല്ലാം തകര്‍ന്നു.ഇത് രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.രുദ്രപ്രയാഗിലെ സിര്വാഡി ഗ്രാമത്തിലാണ് മഴ കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്.
രാജ്പൂര്‍ മുതല്‍ മസൂറിവരെയുള്ള പ്രധാന ദേശീയ പാത മലയിടിച്ചില്‍ കാരണം തട
സ്സപ്പെട്ടിരിക്കുകാണ്. ഡെറാഡൂണിലെ തമസാ നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ താപകേശ്വര ക്ഷേത്രത്തിനകത്തും വെള്ളം കയറി. ഇന്നലെ കേദാര്‍നാഥിലേയ്ക്കുള്ള പാതയില്‍ മലയിടിഞ്ഞതിനെ തുടര്‍ന്ന് ചാര്‍ധാം യാത്ര മുടങ്ങിയിരിക്കുകയാണ്.
Comments