കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ട്. രാജ്യം നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഭീകരാക്രണമണം നടന്നത്.
കാബൂളിലെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ജില്ലയിലാണ് സ്‌ഫോടനങ്ങള്‍ നടന്നിരിക്കുന്നത്. അഫ്ഗാനിലെ 8, 17 എന്നീ ജില്ലകളിലാണ് ഉഗ്രസ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതെന്ന് അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റാക്രമണങ്ങളാണ് നടന്നിരിക്കുന്നത്. രണ്ടു വാഹനങ്ങളിലായി വന്ന ഭീകരര്‍ റോക്കറ്റ് ലോഞ്ചറുകളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. മരണങ്ങളോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
സമാധാന ശ്രമങ്ങള്‍ക്ക് താലിബാന്‍ വിലനല്‍കുന്നില്ലെന്നതിന്റെ സൂചനയാണ് വീണ്ടും ആക്രമണപരമ്പര കാണിക്കുന്നതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 1919ലെ ആംഗ്ലോ- അഫ്ഗാന്‍ കരാറനുസരിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. അന്നുമുതലാണ് ബ്രിട്ടന്റെ അധീശത്വത്തില്‍ നിന്നും അഫ്ഗാന്‍ മോചിതമായത്.
Comments