ന്യൂഡല്‍ഹി: സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിൽ വാദം തുടങ്ങി. എന്നാൽ വാദം കേൾക്കൽ മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ അപ്പീൽ ഹർജി നൽകിയത് തള്ളിക്കൊണ്ടാണ് കോടതി നടപടിയിലേയ്‌ക്ക് കടന്നത്. ആഗസ്‌ററ് 14ന് സുപ്രീംകോടതി വിധിക്കെതിരായ തന്റെ പരാതി പരിഗണിച്ച ശേഷമേ കോടതിയലക്ഷ്യത്തിന് മേലുള്ള വാദം തുടങ്ങാവൂ എന്നാണ് പ്രശാന്ത് ഭൂഷന്റെ ആവശ്യമാണ് കോടതി തള്ളിയത്. ആറു മാസം വരെ തടവ് ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് സുപ്രീം കോടതിയിലെ അഭിഭാഷകരുടെ നിഗമനം.
ജൂണ്‍ 27,29 തിയ്യതികളില്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിലാണ് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ്സെടുത്തത്. . മുന്‍ ചീഫ് ജസ്റ്റിസുമാരടക്കമുള്ള ന്യായാധിപന്മാര്‍ ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നുവെന്ന പരാമര്‍ശമാണ് പ്രശാന്ത് ഭൂഷണ്‍ നടത്തിയത്. കോടതി അലക്ഷ്യ കേസിൽ വാദം കേൾക്കാനാണ് സുപ്രംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
Comments