ന്യൂഡല്‍ഹി: കൊറോണ മൂലമുള്ള സാമ്പത്തിക ബാദ്ധ്യത നേരിടാന്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടിനല്‍കണമമെന്ന നിലപാട് ശരിവച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് മോറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടേണ്ടതാണെന്ന വസ്തുത കേന്ദ്രസര്‍ക്കാര്‍ ശരിവച്ചത്. കേന്ദ്രസര്‍ക്കാറിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്.
വരുമാനമില്ലാതെ ജനങ്ങളെങ്ങള്‍ക്ക് വായ്പാ തിരിച്ചടവിന് സമയം അനുവദിക്കാനുള്ള നടപടികളെടുക്കണമെന്നും കോടതി പറഞ്ഞു. ഏതൊക്കെ മേഖലകളിലാണ് സാമ്പത്തികമായി വന്‍ തകര്‍ച്ച നേരിട്ടതെന്ന് പരിശോധിക്കുകയാണെന്നും റിസര്‍വ്വ് ബാങ്കും മറ്റ് ബാങ്കുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാലിതുമായി ബന്ധപ്പെട്ട് രണ്ടോ മൂന്നോ ദിവസം മതിയാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേസ്സില്‍ കോടതി വിശദമായ വാദം നാളെ കേള്‍ക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം വായ്പാ തിരിച്ചടവ് നീട്ടിനല്‍കിയത്.
ഈ മാസം മുതല്‍ വായ്പാ കുടിശ്ശിക തിരികെ പിടിക്കാനും പലിശ മുടങ്ങിയതിന്റെ കൂട്ടുപലിശയടക്കം ഈടാക്കാനും തീരുമാനിച്ചതിന് പിറകേയാണ് കോടതി അടിയന്തിരമായ വിശദീകരണം ചോദിച്ചത്. വായ്പകള്‍ മുടക്കം വരുത്തിയതിന്‍രെ പേരില്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്തു പിടിക്കുന്നത് ധാര്‍മ്മികമായ നടപടിയല്ലെന്നും സുപ്രിം കോടതി പറഞ്ഞു. ബാങ്കുകളെല്ലാം അത്തരം നടപടികളില്ലാതെ വയ്പാ തിരിച്ചടവ് കാലാവധി തീരുമാനിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Comments